പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റിലായ അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനു കോടതി ജാമ്യം നൽകി. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമന്യായാലയത്തെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതേത്തുടർന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ പത്തനംതിട്ട മുൻസിഫ് കോടതിയിൽ അടിയന്തര ജാമ്യ ഹർജി നൽകുകയായിരുന്നു. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നു നേരത്തേ രാഹുൽ ആരോപിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കൊട്ടാരക്കര സബ് ജയിലിൽനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു രാഹുലിനെ മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമന്യായാലയത്തെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതേത്തുടർന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ പത്തനംതിട്ട മുൻസിഫ് കോടതിയിൽ അടിയന്തര ജാമ്യ ഹർജി നൽകുകയായിരുന്നു. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നു നേരത്തേ രാഹുൽ ആരോപിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കൊട്ടാരക്കര സബ് ജയിലിൽനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു രാഹുലിനെ മാറ്റിയിരുന്നു.