കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ് കേരള സർക്കാരിന്റെ കൈയിലെ പാവയായി മാറുന്നുവെന്നു പീപ്പിൾ ഫോർ ധർമ.
ശബരിമലയിൽ പാലിച്ചുവരുന്ന മതാചാരത്തിന്റെ കാതൽ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ദേവസ്വം ബോർഡിനെ ഇനിയും മതാചാരങ്ങൾ സംരക്ഷിക്കുന്ന ഒന്നായി എങ്ങിനെ കാണാൻ കഴിയുമെന്നു പ്രസിഡന്റ് ശിൽപ നായർ പത്രസമ്മേളനത്തിൽ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ കാണിക്കുന്ന മനോഭാവം മാറ്റണം. പോലീസ് നിലയ്ക്കലിലും പന്പയിലും സമാധാനപരമായി നാമം ജപിച്ചുകൊണ്ടിരുന്ന ഭക്തരെ മർദിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലീസിന്റെ മർദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പീപ്പിൾ ഫോർ ധർമ സെക്രട്ടറി ഐശ്വര്യ കൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശബരിമലയിൽ പാലിച്ചുവരുന്ന മതാചാരത്തിന്റെ കാതൽ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ദേവസ്വം ബോർഡിനെ ഇനിയും മതാചാരങ്ങൾ സംരക്ഷിക്കുന്ന ഒന്നായി എങ്ങിനെ കാണാൻ കഴിയുമെന്നു പ്രസിഡന്റ് ശിൽപ നായർ പത്രസമ്മേളനത്തിൽ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ കാണിക്കുന്ന മനോഭാവം മാറ്റണം. പോലീസ് നിലയ്ക്കലിലും പന്പയിലും സമാധാനപരമായി നാമം ജപിച്ചുകൊണ്ടിരുന്ന ഭക്തരെ മർദിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലീസിന്റെ മർദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പീപ്പിൾ ഫോർ ധർമ സെക്രട്ടറി ഐശ്വര്യ കൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.