കൊച്ചി: കണ്ണൂർ ജില്ലയിലെ കല്യാട് സംസ്ഥാന സർക്കാർ 300 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ കണ്‍സൾട്ടൻസി കരാർ ടെക്നിക്കൽ കണ്‍സൾട്ടൻസി സ്ഥാപനമായ കിറ്റ്കോയ്ക്കു ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആയുഷ് മിഷന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ വിശദമായ പ്രോജക്ട്റിപ്പോർട്ട് സമർപ്പിക്കണം.
ആദ്യഘട്ടത്തിൽ ഗവേഷണകേന്ദ്രം, ആശുപത്രിക്കെട്ടിടം, ഔഷധ ഉദ്യാനം, മ്യൂസിയം, ശാസ്ത്രജ്ഞർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം, ഉപകരണങ്ങൾ, ലാബ് സൗകര്യങ്ങൾ, അതിഥിമന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയാണ് സ്ഥാപിക്കുന്നത്. മൊത്തം 200 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
രോഗശമനം പ്രതിരോധ, പുനരധിവാസ ചികിത്സ എന്നിവയാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം, ഉത്പാദനം എന്നിവ ഈ കേന്ദ്രത്തിൽ സാധ്യമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഉന്നത നിലവാരമുള്ള ആയുർവേദ ആശുപത്രികൾ സ്ഥാപിക്കും. അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ, രൂപകല്പന എന്നിവയിൽ മികച്ചതാകും നിർദിഷ്ട ഗവേഷണ കേന്ദ്രമെന്നു കിറ്റ് കോ മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവീസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ ഗവേഷണകേന്ദ്രം, ആശുപത്രിക്കെട്ടിടം, ഔഷധ ഉദ്യാനം, മ്യൂസിയം, ശാസ്ത്രജ്ഞർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം, ഉപകരണങ്ങൾ, ലാബ് സൗകര്യങ്ങൾ, അതിഥിമന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയാണ് സ്ഥാപിക്കുന്നത്. മൊത്തം 200 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
രോഗശമനം പ്രതിരോധ, പുനരധിവാസ ചികിത്സ എന്നിവയാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം, ഉത്പാദനം എന്നിവ ഈ കേന്ദ്രത്തിൽ സാധ്യമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഉന്നത നിലവാരമുള്ള ആയുർവേദ ആശുപത്രികൾ സ്ഥാപിക്കും. അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ, രൂപകല്പന എന്നിവയിൽ മികച്ചതാകും നിർദിഷ്ട ഗവേഷണ കേന്ദ്രമെന്നു കിറ്റ് കോ മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവീസ് അറിയിച്ചു.