കൊച്ചി: സിവിൽ തർക്കത്തിൽ പോലീസ് നടപടി സ്വീകരിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എൻ.ജി. ശ്രീമോനെതിരേ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്ന നവംബർ ഒന്പതിന് ഇതു സംബന്ധിച്ച് വ്യക്തമാക്കണമെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. പോലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുന്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ശ്രീമോനെതിരേ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ10ന് കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി ഹർജികൾ പരിഗണിക്കവെ ഇടപെടലുകൾ സംബന്ധിച്ച് ഐജിയും ആഭ്യന്തര സെക്രട്ടറിയും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടാണ് നൽകിയതെന്ന് ഐജി അറിയിച്ചു. എന്തുകൊണ്ടാണ് വ്യത്യാസം വന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഐജിയോട് കോടതി നിർദേശിച്ചു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയിൽപ്പെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സിഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാൻ ശ്രീമോൻ ഇടപെട്ടെന്ന പരാതി അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു കേസിൽ ശ്രീമോൻ ഇടപെടാൻ പാടില്ലായിരുന്നുവെന്നാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി വ്യക്തമാക്കി അറിയിക്കാൻ ഉത്തരവിട്ടത്.
ശ്രീമോനെതിരേ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ10ന് കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി ഹർജികൾ പരിഗണിക്കവെ ഇടപെടലുകൾ സംബന്ധിച്ച് ഐജിയും ആഭ്യന്തര സെക്രട്ടറിയും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടാണ് നൽകിയതെന്ന് ഐജി അറിയിച്ചു. എന്തുകൊണ്ടാണ് വ്യത്യാസം വന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഐജിയോട് കോടതി നിർദേശിച്ചു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയിൽപ്പെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സിഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാൻ ശ്രീമോൻ ഇടപെട്ടെന്ന പരാതി അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു കേസിൽ ശ്രീമോൻ ഇടപെടാൻ പാടില്ലായിരുന്നുവെന്നാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി വ്യക്തമാക്കി അറിയിക്കാൻ ഉത്തരവിട്ടത്.