കടുത്തുരുത്തി: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീടിനുള്ളിൽ കൊല്ലപെട്ട കേസുമായി ബന്ധപ്പെട്ടു ഡൽഹി പോലീസ് പിടികൂടിയ പ്രതി കുറുപ്പന്തറ സ്വദേശി ജോബിൻ (19) നെ ഇന്നു കേരളത്തിലെത്തിക്കും. തുടർന്നു പ്രതിയുമായി കൊലപാതകം നടന്ന വീട്ടിലും കേസുമായി ബന്ധപെട്ട മറ്റിടങ്ങളിലുമെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നു പോലീസ് അറിയിച്ചു. ഡൽഹി പോലീസ് ജോബിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞു ബാംഗ്ലൂരിലായിരുന്ന അന്വേഷണ സംഘം ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലേക്കു പുറപ്പെടുകയായിരുന്നു. ഡൽഹി പോലീസ് പിടികൂടിയ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം കേരളാ പോലീസിനു കൈമാറി.
കേസിലെ മുഖ്യപ്രതിയെന്നു കേരളാ പോലീസ് പറയുന്ന കുറുപ്പന്തറ സ്വദേശി ജോബിൻ ഡൽഹിയിൽ വച്ചാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ പാതയോര കടയിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതിയെന്നു പോലീസ് പറയുന്നു. ഇയാളെ ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇന്നു നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ് മൂന്നിന് ഉച്ചകഴിഞ്ഞാണ് കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ (61) വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ജോബിന്റെ പിതാവ് സ്റ്റീഫനിൽനിന്നു കട തുടങ്ങാനായി പണം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി ഇവരുടെ ഭൂമി സ്റ്റീഫൻ എഴുതി വാങ്ങിയിരുന്നു. അടുത്ത കാലത്ത് ഇതുസംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് പറയുന്നത്.
സ്റ്റീഫന്റെ ബന്ധു നൽകിയ വിവരത്തെത്തുടർന്ന് സംഭവ ദിവസം വൈകുന്നേരം തന്നെ ജോബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇയാളെ സംശയിക്കാൻ പറ്റിയ തെളിവുകളൊന്നും ഇല്ലെന്നു പറഞ്ഞു പോലീസ് വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് ജോബിൻ ചെന്നൈയിലും ഇവിടെനിന്നു ഡൽഹിയിലുമെത്തുകയായിരുന്നു. കുറേ ദിവസങ്ങൾക്കു ശേഷമാണു ജോബിൻ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്നു പോലീസ് പറഞ്ഞു തുടങ്ങിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന ജോബിൻ പോലീസിനെ വെട്ടിച്ചു നാടുവിട്ടതു അവിശ്വസനീയമാണെന്നു നാട്ടുകാർ പറയുന്നു.
പ്രതിക്കായി ദിവസങ്ങളോളം കേരളാ പോലീസ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ജോബിനെ തപ്പി പോയ പോലീസ് സംഘത്തിനു കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ഇതര സംസ്ഥാനങ്ങളിലെ പോലീസിനു ജോബിന്റെ ചിത്രവും മറ്റും കൈമാറി സഹായം അഭ്യർഥിച്ചു. ഡൽഹി പോലീസ് നടത്തിയ തെരച്ചിലിലാണ് ജോബിൻ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്പ് അറസ്റ്റിലായ ആലപ്പുഴ അന്പലപ്പുഴ പുന്നപ്ര അറവുകാട്ട് സ്വദേശികളായ കൊങ്ങിണിപറന്പിൽ അരുണ്കുമാർ (19) , കിഴക്കേതയ്യിൽ ആദർശ് (19) എന്നിവർ റിമാൻഡിലാണ്. കേസിലെ രണ്ടും മൂന്നും പ്രതികളായാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതിയെന്നു പോലീസ് പറയുന്ന ജോബിനൊപ്പം കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ, കൊലപാതകത്തിൽ ഇരുവർക്കും നേരിട്ടു പങ്കുണ്ടോയെന്നതു ജോബിനെ ചോദ്യം ചെയ്താൽ മാത്രമേ അറിയാൻ കഴിയൂയെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
കേസിലെ മുഖ്യപ്രതിയെന്നു കേരളാ പോലീസ് പറയുന്ന കുറുപ്പന്തറ സ്വദേശി ജോബിൻ ഡൽഹിയിൽ വച്ചാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ പാതയോര കടയിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതിയെന്നു പോലീസ് പറയുന്നു. ഇയാളെ ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇന്നു നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ് മൂന്നിന് ഉച്ചകഴിഞ്ഞാണ് കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ (61) വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ജോബിന്റെ പിതാവ് സ്റ്റീഫനിൽനിന്നു കട തുടങ്ങാനായി പണം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി ഇവരുടെ ഭൂമി സ്റ്റീഫൻ എഴുതി വാങ്ങിയിരുന്നു. അടുത്ത കാലത്ത് ഇതുസംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് പറയുന്നത്.
സ്റ്റീഫന്റെ ബന്ധു നൽകിയ വിവരത്തെത്തുടർന്ന് സംഭവ ദിവസം വൈകുന്നേരം തന്നെ ജോബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇയാളെ സംശയിക്കാൻ പറ്റിയ തെളിവുകളൊന്നും ഇല്ലെന്നു പറഞ്ഞു പോലീസ് വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് ജോബിൻ ചെന്നൈയിലും ഇവിടെനിന്നു ഡൽഹിയിലുമെത്തുകയായിരുന്നു. കുറേ ദിവസങ്ങൾക്കു ശേഷമാണു ജോബിൻ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്നു പോലീസ് പറഞ്ഞു തുടങ്ങിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന ജോബിൻ പോലീസിനെ വെട്ടിച്ചു നാടുവിട്ടതു അവിശ്വസനീയമാണെന്നു നാട്ടുകാർ പറയുന്നു.
പ്രതിക്കായി ദിവസങ്ങളോളം കേരളാ പോലീസ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ജോബിനെ തപ്പി പോയ പോലീസ് സംഘത്തിനു കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ഇതര സംസ്ഥാനങ്ങളിലെ പോലീസിനു ജോബിന്റെ ചിത്രവും മറ്റും കൈമാറി സഹായം അഭ്യർഥിച്ചു. ഡൽഹി പോലീസ് നടത്തിയ തെരച്ചിലിലാണ് ജോബിൻ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്പ് അറസ്റ്റിലായ ആലപ്പുഴ അന്പലപ്പുഴ പുന്നപ്ര അറവുകാട്ട് സ്വദേശികളായ കൊങ്ങിണിപറന്പിൽ അരുണ്കുമാർ (19) , കിഴക്കേതയ്യിൽ ആദർശ് (19) എന്നിവർ റിമാൻഡിലാണ്. കേസിലെ രണ്ടും മൂന്നും പ്രതികളായാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതിയെന്നു പോലീസ് പറയുന്ന ജോബിനൊപ്പം കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ, കൊലപാതകത്തിൽ ഇരുവർക്കും നേരിട്ടു പങ്കുണ്ടോയെന്നതു ജോബിനെ ചോദ്യം ചെയ്താൽ മാത്രമേ അറിയാൻ കഴിയൂയെന്നാണ് പോലീസ് പറഞ്ഞിരുന്നത്.