കോട്ടയം: ആരോഗ്യവകുപ്പിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കുന്നതായി കേരള എൻജിഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ആറു വർഷമായി ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ മുടങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 29നാണു 208 ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പ്രമോഷൻ നൽകികൊണ്ടു ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് സർവീസ് ചട്ടങ്ങൾക്കു വിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നു കേരള എൻജിഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇപ്പോൾ പുറത്തിറക്കിയ പ്രമോഷൻ ഉത്തരവ് റദ്ദ് ചെയ്യണമെന്നും സീനിയോറിറ്റി പ്രകാരം ലിസ്റ്റ് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പ്രമോഷൻ നൽകണമെന്നും കേരള എൻജിഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബർ 29നാണു 208 ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പ്രമോഷൻ നൽകികൊണ്ടു ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് സർവീസ് ചട്ടങ്ങൾക്കു വിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നു കേരള എൻജിഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇപ്പോൾ പുറത്തിറക്കിയ പ്രമോഷൻ ഉത്തരവ് റദ്ദ് ചെയ്യണമെന്നും സീനിയോറിറ്റി പ്രകാരം ലിസ്റ്റ് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പ്രമോഷൻ നൽകണമെന്നും കേരള എൻജിഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.