തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ പോലീസ് നടപടിയിൽ വീഴ്ച വന്നുവെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തുലാമാസ പൂജകൾ കഴിഞ്ഞു നാളെ വൈകുന്നേരം നട അടച്ചശേഷം ശബരിമലയിലെ പോലീസ് നടപടികളെക്കുറിച്ചു വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെയാണു ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നിട്ടും പോലീസിനു വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നതു ഗൗരവത്തോടെയാണു കാണുന്നത്. സുപ്രീം കോടതി വിധിയുള്ളതിനാൽ വരുന്ന മണ്ഡലകാലം പോലീസിനു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നതെന്നും ഡിജിപി പറഞ്ഞു.സോളാർ കേസിൽ നിയമം നിയമത്തിന്റെ വഴിക്കുപോകും. സരിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനു പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരെയാണു ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നിട്ടും പോലീസിനു വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നതു ഗൗരവത്തോടെയാണു കാണുന്നത്. സുപ്രീം കോടതി വിധിയുള്ളതിനാൽ വരുന്ന മണ്ഡലകാലം പോലീസിനു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നതെന്നും ഡിജിപി പറഞ്ഞു.സോളാർ കേസിൽ നിയമം നിയമത്തിന്റെ വഴിക്കുപോകും. സരിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനു പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.