ആലുവ: വ്യാജ ഫ്രഞ്ച് വീസ നൽകി വനിതാ ഡോക്ടറിൽ നിന്നു പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ പിറവം പോലീസ് അറസ്റ്റുചെയ്തു. ഘാന സ്വദേശി ഇലോൽ ഡെറിക് (32), കർണാടക സ്വദേശി ജ്ഞാന ശേഖർ (20), ആന്ധ്ര സ്വദേശികളായ പ്രകാശ് രാജ് (22), ഹരീഷ് (20) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തുകൊണ്ട് തൊഴിൽ വെബ്സെറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ് .
പരസ്യം കണ്ട് സമീപിച്ച മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന വനിതാ ഡോക്ടറുടെ പിതാവ് പിറവം മണീട് സ്വദേശി മോണി വി. അതുക്കുഴിയുടെ അക്കൗണ്ടിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 11,62,000 രൂപ തട്ടിയെടുത്തത്. ഇതിനായി സംഘം വ്യാജ ഫ്രഞ്ച് വീസയും എംബസിയിലേക്കുള്ള ഗേറ്റ് പാസും നൽകി.
ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ഫ്രാൻസിലെ ആശുപത്രിയിൽ നിന്നെന്ന വ്യാജേന പലവട്ടം ബന്ധപ്പെട്ടു. ഗേറ്റ് പാസുമായി എംബസിയിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിഞ്ഞത്. മുംബൈയിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ സംഘം നേരിട്ടു സമീപിച്ചിരുന്നു. ഡോക്ടറുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പോലീസ് മൊബെൽ ഫോൺ ട്രാക്ക് ചെയത് പ്രതികളെ ബംഗളൂരുവിൽനിന്നു പിടികൂടുകയായിരുന്നു. ഇവരിൽ നിന്നു മൂന്ന് ലാപ് ടാപ്പുകൾ, 9 മൊബൈൽ ഫോണുകൾ, 26 എടിഎം കാർഡുകൾ 10 ചെക്ക്ബുക്കുകൾ എന്നിവ കണ്ടെടുത്തു. കൂടുതൽ അനേഷണത്തിനായി സൈബർ സെല്ലിനു കൈമാറി.
തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അനേഷണ സംഘത്തിന് രൂപം നൽകിയതായി റൂറൽ എസ്പി രാഹുൽ ആർ. നായർ അറിയിച്ചു.
പരസ്യം കണ്ട് സമീപിച്ച മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന വനിതാ ഡോക്ടറുടെ പിതാവ് പിറവം മണീട് സ്വദേശി മോണി വി. അതുക്കുഴിയുടെ അക്കൗണ്ടിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 11,62,000 രൂപ തട്ടിയെടുത്തത്. ഇതിനായി സംഘം വ്യാജ ഫ്രഞ്ച് വീസയും എംബസിയിലേക്കുള്ള ഗേറ്റ് പാസും നൽകി.
ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ഫ്രാൻസിലെ ആശുപത്രിയിൽ നിന്നെന്ന വ്യാജേന പലവട്ടം ബന്ധപ്പെട്ടു. ഗേറ്റ് പാസുമായി എംബസിയിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിഞ്ഞത്. മുംബൈയിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ സംഘം നേരിട്ടു സമീപിച്ചിരുന്നു. ഡോക്ടറുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പോലീസ് മൊബെൽ ഫോൺ ട്രാക്ക് ചെയത് പ്രതികളെ ബംഗളൂരുവിൽനിന്നു പിടികൂടുകയായിരുന്നു. ഇവരിൽ നിന്നു മൂന്ന് ലാപ് ടാപ്പുകൾ, 9 മൊബൈൽ ഫോണുകൾ, 26 എടിഎം കാർഡുകൾ 10 ചെക്ക്ബുക്കുകൾ എന്നിവ കണ്ടെടുത്തു. കൂടുതൽ അനേഷണത്തിനായി സൈബർ സെല്ലിനു കൈമാറി.
തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അനേഷണ സംഘത്തിന് രൂപം നൽകിയതായി റൂറൽ എസ്പി രാഹുൽ ആർ. നായർ അറിയിച്ചു.