കൊച്ചി: സമുദായം, ജാതി തുടങ്ങിയ ചാലകശക്തികളുടെ പിന്തുണകളൊന്നും തന്റെ എഴുത്ത് ജീവിതത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഡോ.എം.ലീലാവതി. തന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സഹകരണത്തോടെ ’സാഹിത്യവിമർശനം മലയാള കവിത’ എന്നവിഷയത്തിൽ എറണാകുളം ജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിന്പോസിയത്തിലെ ’മീറ്റ് ദ് ഓഥർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഗുരുനാഥൻമാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എഴുത്ത് ജീവിതത്തിൽ എന്തെങ്കിലും ആയിതീർന്നത്. എഴുത്തിനൊപ്പം ഫെമിനിസത്തിൽ വിശ്വാസമുണ്ടെങ്കിലും പുരുഷൻമാരെ ധിക്കരിക്കുന്ന ഫെമിനിസത്തിന്റെ കൂടെയല്ലെന്ന് ലീലാവതി ടീച്ചർ പറഞ്ഞു.
സിമ്പോസിയത്തിന്റെ ഉദ്ഘാടനം പ്രഫ. എം. കെ. സാനു നിർവഹിച്ചു. സാഹിത്യ വിമർശനത്തിന്റെ ഊർജസ്വലത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് തളർവാതം പിടിപ്പെട്ടിരിക്കുകയാണെന്ന വിമർശനംമുന്പേ ഉയർന്നിരുന്നു.
ആ അവസ്ഥയിൽ നിന്ന് മലയാള സാഹിത്യ വിമർശനശാഖ മോചിതമായിട്ടുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. മിനി പ്രസാദ്, അജയപുരം ജ്യോതിഷ്കുമാർ, സജു മാത്യു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നടന്ന കവിസമ്മേളനം കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ അധ്യക്ഷനായി. ബിജോയ് ചന്ദ്രൻ, എം. എസ്. ബനേഷ്, എസ്. കലേഷ്, മാധവൻ, ആർ. കെ. ദാമോധരൻ, ഷീലജ, നെടുമുടി ഹരികുമാർ, പി. എൽ. ജോസ്, സീനത്ത് ബഷീർ, അയ്മനം രവീന്ദ്രൻ തുടങ്ങിയവർ തങ്ങളുടെ കവിതകൾ ചൊല്ലി.
ഗുരുനാഥൻമാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എഴുത്ത് ജീവിതത്തിൽ എന്തെങ്കിലും ആയിതീർന്നത്. എഴുത്തിനൊപ്പം ഫെമിനിസത്തിൽ വിശ്വാസമുണ്ടെങ്കിലും പുരുഷൻമാരെ ധിക്കരിക്കുന്ന ഫെമിനിസത്തിന്റെ കൂടെയല്ലെന്ന് ലീലാവതി ടീച്ചർ പറഞ്ഞു.
സിമ്പോസിയത്തിന്റെ ഉദ്ഘാടനം പ്രഫ. എം. കെ. സാനു നിർവഹിച്ചു. സാഹിത്യ വിമർശനത്തിന്റെ ഊർജസ്വലത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് തളർവാതം പിടിപ്പെട്ടിരിക്കുകയാണെന്ന വിമർശനംമുന്പേ ഉയർന്നിരുന്നു.
ആ അവസ്ഥയിൽ നിന്ന് മലയാള സാഹിത്യ വിമർശനശാഖ മോചിതമായിട്ടുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. മിനി പ്രസാദ്, അജയപുരം ജ്യോതിഷ്കുമാർ, സജു മാത്യു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നടന്ന കവിസമ്മേളനം കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ അധ്യക്ഷനായി. ബിജോയ് ചന്ദ്രൻ, എം. എസ്. ബനേഷ്, എസ്. കലേഷ്, മാധവൻ, ആർ. കെ. ദാമോധരൻ, ഷീലജ, നെടുമുടി ഹരികുമാർ, പി. എൽ. ജോസ്, സീനത്ത് ബഷീർ, അയ്മനം രവീന്ദ്രൻ തുടങ്ങിയവർ തങ്ങളുടെ കവിതകൾ ചൊല്ലി.