പന്പ: ശബരിമല സന്നിധാനത്തു പ്രവേശിക്കാൻ ഇന്നലെ വീണ്ടും യുവതികളുടെ ശ്രമം. ശബരിമല ദർശനത്തിനെത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശിനിയും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു ശ്രമം വിഫലമായപ്പോൾ നാട്ടിലേക്കു മടങ്ങി.
ഇന്നലെ വൈകുന്നേരമാണ് രണ്ടു യുവതികൾക്കൊപ്പം പന്പയിലെത്തിയ മഞ്ജു ശബരിമലയിലേക്കു പോകാൻ പോലീസിന്റെ സഹായം അഭ്യർഥിച്ചത്. മഞ്ജുവുമായി ചർച്ച നടത്തിയ പോലീസ്, യാത്ര ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ പിന്മാറാൻ തയാറായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവതി ശബരിമലയിലേക്കു പോകുന്നില്ലെന്ന നിലപാട് അറിയിച്ചെങ്കിലും മഞ്ജു പിന്മാറിയില്ല. താൻ വിശ്വാസിയാണെന്നും സന്നിധാനത്തേക്കു പോകണമെന്നും അവർ പറഞ്ഞു. ഉടൻതന്നെ എഡിജിപി അനിൽകാന്തും ഐജിമാരായ മനോജ് ഏബ്രഹാമും എസ്. ശ്രീജിത്തും കൂടിയാലോചന നടത്തി. സന്നിധാനത്തും പന്പയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നതും യാത്രയ്ക്കു തടസമായി.
ഇതിനിടെ, പന്പയിൽ ഒത്തുകൂടിയ ഭക്തർ നാമജപ പ്രതിഷേധം തുടങ്ങിയതോടെ പോലീസിന് വീണ്ടും ആശങ്കയായി. മരക്കൂട്ടം ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ടെന്ന വിവരവും രഹസ്യാന്വേഷണ ഏജൻസികൾ പോലീസിനു കൈമാറിയിരുന്നു. മഴ മാറിയാലും ഇവരെക്കൊണ്ട് വൈകുന്നേരത്തെ യാത്ര ദുഷ്കരമാകുമെന്നു പോലീസ് വിലയിരുത്തി.
ഇതിനിടെ, മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങളുടെയും കേസുകളുടെയും വിവരങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. കോൺഗ്രസിനോട് ആഭിമുഖ്യമുള്ള ദളിത് സംഘടനയുമായി ബന്ധപ്പെട്ട മഞ്ജുവിനോട് സംസ്ഥാന നേതാക്കളടക്കം ടെലിഫോണിൽ വിളിച്ചുചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ, മഞ്ജുവിന്റെ ചാത്തന്നൂരിലുള്ള വീട്ടിലേക്കു ബിജെപിയുടെ ദളിത് സംഘടനയായ പട്ടികമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. യാത്ര ഇന്നു പുലർച്ചെയിലേക്ക് മാറ്റണമെന്നു പോലീസ് നിർദേശിച്ചതിനു പിന്നാലെയാണു താൻ മടങ്ങിപ്പോകുകയാണെന്നു മഞ്ജു പറഞ്ഞത്.
മുപ്പത്തെട്ടുകാരിയായ മഞ്ജുവിനെ കനത്ത സുരക്ഷയൊരുക്കിയാണ് പന്പയിൽനിന്നു ചാത്തന്നൂരിലേക്കു പോലീസ് കൊണ്ടുപോയത്. അതേസമയം, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് താൻ പിന്മാറിയതെന്നും ശബരിമല ദർശനമെന്ന തീരുമാനം പിൻവലിച്ചിട്ടില്ലെന്നും ഇവർ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ദർശനത്തിനായി വീണ്ടും എത്തുമെന്നു പറഞ്ഞ ഇവർ മടങ്ങിയത്.
ഇന്നലെ രാവിലെ സന്നിധാനത്തു ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിക്കെതിരേയും പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ഭർത്താവ് കുമാരനും മകൻ ശിവയ്ക്കും ഒപ്പം മലകയറാനെത്തിയത്. പോലീസ് സംരക്ഷണത്തോടെ സ് ത്രീ വരുന്നെന്നറിഞ്ഞു നൂറുകണക്കിനു പ്രതിഷേധക്കാർ നടപ്പന്തലിൽ ഒത്തുകൂടുകയായിരുന്നു.
സംഘർഷസാധ്യത കണ്ടറിഞ്ഞ് കൂടുതൽ പോലീസെത്തി നിയന്ത്രണം എർപ്പെടുത്തി. തനിക്ക് 52 വയസ് ഉണ്ടെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാമെന്നും ഇവർ അറിയിച്ചു. കാർഡ് കണ്ട് ബോധ്യപ്പെട്ടതോടെയാണു പ്രതിഷേധക്കാർ പിന്മാറിയത്. പിന്നീട് ഇവർ ദർശനം നടത്തിയ ശേഷം നാട്ടിലേക്കു മടങ്ങി.
വെള്ളിയാഴ്ച ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാലെയും മലയാളി ആക്ടീവിസ്റ്റും മോഡലുമായ രഹന ഫാത്തിമയും പോലീസ് സുരക്ഷാ വലയത്തിൽ സന്നിധാനം നടപ്പന്തൽ വരെയെത്തിയെങ്കിലും പ്രതിഷേധത്തേത്തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് രണ്ടു യുവതികൾക്കൊപ്പം പന്പയിലെത്തിയ മഞ്ജു ശബരിമലയിലേക്കു പോകാൻ പോലീസിന്റെ സഹായം അഭ്യർഥിച്ചത്. മഞ്ജുവുമായി ചർച്ച നടത്തിയ പോലീസ്, യാത്ര ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ പിന്മാറാൻ തയാറായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവതി ശബരിമലയിലേക്കു പോകുന്നില്ലെന്ന നിലപാട് അറിയിച്ചെങ്കിലും മഞ്ജു പിന്മാറിയില്ല. താൻ വിശ്വാസിയാണെന്നും സന്നിധാനത്തേക്കു പോകണമെന്നും അവർ പറഞ്ഞു. ഉടൻതന്നെ എഡിജിപി അനിൽകാന്തും ഐജിമാരായ മനോജ് ഏബ്രഹാമും എസ്. ശ്രീജിത്തും കൂടിയാലോചന നടത്തി. സന്നിധാനത്തും പന്പയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നതും യാത്രയ്ക്കു തടസമായി.
ഇതിനിടെ, പന്പയിൽ ഒത്തുകൂടിയ ഭക്തർ നാമജപ പ്രതിഷേധം തുടങ്ങിയതോടെ പോലീസിന് വീണ്ടും ആശങ്കയായി. മരക്കൂട്ടം ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ടെന്ന വിവരവും രഹസ്യാന്വേഷണ ഏജൻസികൾ പോലീസിനു കൈമാറിയിരുന്നു. മഴ മാറിയാലും ഇവരെക്കൊണ്ട് വൈകുന്നേരത്തെ യാത്ര ദുഷ്കരമാകുമെന്നു പോലീസ് വിലയിരുത്തി.
ഇതിനിടെ, മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങളുടെയും കേസുകളുടെയും വിവരങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. കോൺഗ്രസിനോട് ആഭിമുഖ്യമുള്ള ദളിത് സംഘടനയുമായി ബന്ധപ്പെട്ട മഞ്ജുവിനോട് സംസ്ഥാന നേതാക്കളടക്കം ടെലിഫോണിൽ വിളിച്ചുചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ, മഞ്ജുവിന്റെ ചാത്തന്നൂരിലുള്ള വീട്ടിലേക്കു ബിജെപിയുടെ ദളിത് സംഘടനയായ പട്ടികമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. യാത്ര ഇന്നു പുലർച്ചെയിലേക്ക് മാറ്റണമെന്നു പോലീസ് നിർദേശിച്ചതിനു പിന്നാലെയാണു താൻ മടങ്ങിപ്പോകുകയാണെന്നു മഞ്ജു പറഞ്ഞത്.
മുപ്പത്തെട്ടുകാരിയായ മഞ്ജുവിനെ കനത്ത സുരക്ഷയൊരുക്കിയാണ് പന്പയിൽനിന്നു ചാത്തന്നൂരിലേക്കു പോലീസ് കൊണ്ടുപോയത്. അതേസമയം, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് താൻ പിന്മാറിയതെന്നും ശബരിമല ദർശനമെന്ന തീരുമാനം പിൻവലിച്ചിട്ടില്ലെന്നും ഇവർ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ദർശനത്തിനായി വീണ്ടും എത്തുമെന്നു പറഞ്ഞ ഇവർ മടങ്ങിയത്.
ഇന്നലെ രാവിലെ സന്നിധാനത്തു ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിക്കെതിരേയും പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ഭർത്താവ് കുമാരനും മകൻ ശിവയ്ക്കും ഒപ്പം മലകയറാനെത്തിയത്. പോലീസ് സംരക്ഷണത്തോടെ സ് ത്രീ വരുന്നെന്നറിഞ്ഞു നൂറുകണക്കിനു പ്രതിഷേധക്കാർ നടപ്പന്തലിൽ ഒത്തുകൂടുകയായിരുന്നു.
സംഘർഷസാധ്യത കണ്ടറിഞ്ഞ് കൂടുതൽ പോലീസെത്തി നിയന്ത്രണം എർപ്പെടുത്തി. തനിക്ക് 52 വയസ് ഉണ്ടെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാമെന്നും ഇവർ അറിയിച്ചു. കാർഡ് കണ്ട് ബോധ്യപ്പെട്ടതോടെയാണു പ്രതിഷേധക്കാർ പിന്മാറിയത്. പിന്നീട് ഇവർ ദർശനം നടത്തിയ ശേഷം നാട്ടിലേക്കു മടങ്ങി.
വെള്ളിയാഴ്ച ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാലെയും മലയാളി ആക്ടീവിസ്റ്റും മോഡലുമായ രഹന ഫാത്തിമയും പോലീസ് സുരക്ഷാ വലയത്തിൽ സന്നിധാനം നടപ്പന്തൽ വരെയെത്തിയെങ്കിലും പ്രതിഷേധത്തേത്തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.