തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം കോണ്ഗ്രസും യുഡിഎഫും പകുതിവഴിയിൽ ഉപേക്ഷിച്ചുവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിളളയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കോണ്ഗ്രസും യുഡിഎഫും ഈ വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഇല്ലെന്നു തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിശ്വാസികളുടെ വികാരങ്ങൾക്കു പിന്തുണ നൽകുമെന്നും നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഈ വസ്തുതകൾ മറച്ചു വച്ചാണു ശ്രീധരൻപിള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുകയും കേരളത്തിൽ അതിനെതിരേജനങ്ങളെ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബിജെപിക്കാണു നപുംസക നയമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബിമലയിൽ യുവതീപ്രവേശനം സംബന്ധിച്ച കോടതിവിധിയെ ബിജെപിയും ആർഎസ്എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുൾപ്പെടെയുള്ള നേതാക്കൾക്ക് വിധി വന്ന ആദ്യ ദിവസങ്ങളിൽ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സർക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്നു കണ്ടപ്പോഴാണ് ജനങ്ങളെ ഇളക്കി വിട്ടു രംഗത്തിറങ്ങിയത്.
ഇപ്പോഴാകട്ടെ ശബരിമലയിൽ യുവതീപ്രവേശനത്തിന് എല്ലാ സംരക്ഷണവും നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണ്. അതേസമയം തന്നെ യുവതീപ്രവേശനത്തിനെതിരേ ബിജെപിക്കാർ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് യഥാർഥ നപുംസക നയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് ഇന്ധനം പകരുകയാണ് സിപിഎമ്മും സർക്കാരും ചെയ്യുന്നത്. ശബരിമലയിലെ സംഘർഷത്തിൽ ആർഎസ്എസും സർക്കാരും കൂട്ടുപ്രതികളാണ്. ബിജെപിയും സിപിഎമ്മും ഇക്കാര്യത്തിൽ പരസ്പര സഹായസംഘം പോലെ പ്രവർത്തിക്കുകയാണെന്നും രമേശ് കുറ്റപ്പെടുത്തി.
അതേസമയം വിശ്വാസികളുടെ വികാരങ്ങൾക്കു പിന്തുണ നൽകുമെന്നും നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഈ വസ്തുതകൾ മറച്ചു വച്ചാണു ശ്രീധരൻപിള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുകയും കേരളത്തിൽ അതിനെതിരേജനങ്ങളെ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബിജെപിക്കാണു നപുംസക നയമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബിമലയിൽ യുവതീപ്രവേശനം സംബന്ധിച്ച കോടതിവിധിയെ ബിജെപിയും ആർഎസ്എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുൾപ്പെടെയുള്ള നേതാക്കൾക്ക് വിധി വന്ന ആദ്യ ദിവസങ്ങളിൽ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സർക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്നു കണ്ടപ്പോഴാണ് ജനങ്ങളെ ഇളക്കി വിട്ടു രംഗത്തിറങ്ങിയത്.
ഇപ്പോഴാകട്ടെ ശബരിമലയിൽ യുവതീപ്രവേശനത്തിന് എല്ലാ സംരക്ഷണവും നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണ്. അതേസമയം തന്നെ യുവതീപ്രവേശനത്തിനെതിരേ ബിജെപിക്കാർ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് യഥാർഥ നപുംസക നയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് ഇന്ധനം പകരുകയാണ് സിപിഎമ്മും സർക്കാരും ചെയ്യുന്നത്. ശബരിമലയിലെ സംഘർഷത്തിൽ ആർഎസ്എസും സർക്കാരും കൂട്ടുപ്രതികളാണ്. ബിജെപിയും സിപിഎമ്മും ഇക്കാര്യത്തിൽ പരസ്പര സഹായസംഘം പോലെ പ്രവർത്തിക്കുകയാണെന്നും രമേശ് കുറ്റപ്പെടുത്തി.