തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ബിജെപിക്ക് ഊർജം നൽകുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കെ. മുരളീധരൻ എംഎൽഎ. വിലക്കയറ്റവും ഇന്ധനവില വർധനയും ജനജീവിതം ദുസഹമാക്കുന്പോൾ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ ചത്തു കിടന്ന ബിജെപിക്ക് ജീവൻ തിരിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അതു ജനങ്ങൾക്കു മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ നടയടയ്ക്കുമെന്ന നിലപാട് തന്ത്രി എടുത്തതുകൊണ്ടാണ് ശബരിമലയിൽ കഴിഞ്ഞദിവസം രക്തച്ചൊരിച്ചിൽ ഉണ്ടാകാതിരുന്നത്. വിശ്വാസിയായ തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. ആചാര ലംഘനമുണ്ടായാൽ ഉചിതമായ നടപടി സ്വീകരിക്കാൻ തന്ത്രിക്ക് അവകാശമുണ്ടെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്രയും കലാപാന്തരീക്ഷം കേരളത്തിലുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലത്തില്ല. നവകേരള നിർമാണത്തിനു സഹായം തേടിയാണു ഗൾഫിൽ പോയതെന്നാണു പറയുന്നത്. ഉള്ള കേരളത്തിനു തീവെച്ചിട്ടാണോ നവകേരളം സൃഷ്ടിക്കാൻ പോകുന്നത്? ശബരിമലയിൽ അയ്യപ്പനൊഴികെ മറ്റെല്ലാവരുടെയും പേരിൽ കേസെടുത്തു.
അഞ്ചുവർഷം സംസ്ഥാനം ഭരിക്കാനാണു ജനങ്ങൾ സിപിഎമ്മിനു ഭൂരിപക്ഷം നൽകിയത്. അല്ലാതെ കേരളം പതിച്ചു കിട്ടിയതാണെന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
ബിജെപി വിചാരിച്ചാൽ ഒറ്റ ദിവസംകൊണ്ടു ശബരിമലയിലെ പ്രശ്നം അവസാനിപ്പിക്കാം. കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയാൽ മതി. പക്ഷേ കേന്ദ്രം അതിനു തയാറല്ല.
സംസ്ഥാന സർക്കാരിന്റെ എല്ലാ പരാജയങ്ങളും മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തുകയാണ്. സിപിഎമ്മും ബിജെപിയും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുള്ള വിഷയമായാണ് ശബരിമലയെ കാണുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ നടയടയ്ക്കുമെന്ന നിലപാട് തന്ത്രി എടുത്തതുകൊണ്ടാണ് ശബരിമലയിൽ കഴിഞ്ഞദിവസം രക്തച്ചൊരിച്ചിൽ ഉണ്ടാകാതിരുന്നത്. വിശ്വാസിയായ തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. ആചാര ലംഘനമുണ്ടായാൽ ഉചിതമായ നടപടി സ്വീകരിക്കാൻ തന്ത്രിക്ക് അവകാശമുണ്ടെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്രയും കലാപാന്തരീക്ഷം കേരളത്തിലുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലത്തില്ല. നവകേരള നിർമാണത്തിനു സഹായം തേടിയാണു ഗൾഫിൽ പോയതെന്നാണു പറയുന്നത്. ഉള്ള കേരളത്തിനു തീവെച്ചിട്ടാണോ നവകേരളം സൃഷ്ടിക്കാൻ പോകുന്നത്? ശബരിമലയിൽ അയ്യപ്പനൊഴികെ മറ്റെല്ലാവരുടെയും പേരിൽ കേസെടുത്തു.
അഞ്ചുവർഷം സംസ്ഥാനം ഭരിക്കാനാണു ജനങ്ങൾ സിപിഎമ്മിനു ഭൂരിപക്ഷം നൽകിയത്. അല്ലാതെ കേരളം പതിച്ചു കിട്ടിയതാണെന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
ബിജെപി വിചാരിച്ചാൽ ഒറ്റ ദിവസംകൊണ്ടു ശബരിമലയിലെ പ്രശ്നം അവസാനിപ്പിക്കാം. കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയാൽ മതി. പക്ഷേ കേന്ദ്രം അതിനു തയാറല്ല.
സംസ്ഥാന സർക്കാരിന്റെ എല്ലാ പരാജയങ്ങളും മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തുകയാണ്. സിപിഎമ്മും ബിജെപിയും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുള്ള വിഷയമായാണ് ശബരിമലയെ കാണുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.