അന്പലപ്പുഴ: ഹർത്താലിനു കടകൾ പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമലയുടെ ശ്രീകോവിൽ അടച്ചിടുമെന്നു പറയുന്നതെന്നു മന്ത്രി ജി. സുധാകരൻ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഉച്ചഭക്ഷണപദ്ധതി 500 ദിവസം പിന്നിടുന്നതിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിലെ ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായത്. സ്ത്രീകൾ മല ചവിട്ടാതെ തിരിച്ചുപോയതു ദൗർഭാഗ്യകരമാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ ചരിത്രം നോക്കേണ്ടതില്ല. നവോത്ഥാന നായകരുടെ തുടർച്ചയാണ് സർക്കാർ നടപ്പിലാക്കുന്നത്. താൻ ദേവസ്വം മന്ത്രി ആയിരിക്കുന്പോഴാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു പ്രവേശിക്കാൻ അനുമതി നൽകിയത്. ധൈര്യമുള്ളവർക്കു മല കയറാമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായത്. സ്ത്രീകൾ മല ചവിട്ടാതെ തിരിച്ചുപോയതു ദൗർഭാഗ്യകരമാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ ചരിത്രം നോക്കേണ്ടതില്ല. നവോത്ഥാന നായകരുടെ തുടർച്ചയാണ് സർക്കാർ നടപ്പിലാക്കുന്നത്. താൻ ദേവസ്വം മന്ത്രി ആയിരിക്കുന്പോഴാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു പ്രവേശിക്കാൻ അനുമതി നൽകിയത്. ധൈര്യമുള്ളവർക്കു മല കയറാമെന്നും മന്ത്രി പറഞ്ഞു.