+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രശ്നങ്ങൾ പരിഹരിച്ചാൽ യുഡിഎഫിനു വിജയം നേടാം

തിരുവനന്തപുരം: പാർട്ടിയിലെയും യുഡിഎഫിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ കഴി
പ്രശ്നങ്ങൾ പരിഹരിച്ചാൽ  യുഡിഎഫിനു വിജയം നേടാം
തിരുവനന്തപുരം: പാർട്ടിയിലെയും യുഡിഎഫിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ കഴിഞ്ഞാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ വിജയം നേടാൻ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി.

കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസന്‍റെ വസതിയിൽ നടന്ന ജഗതി വാർഡിലെ 92-ാം ബൂത്തിന്‍റെ സമ്മേളനോദ്ഘാടനവും ’എന്‍റെ ബൂത്ത്, എന്‍റെ അഭിമാനം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. സംസ്ഥാനത്തു ഭരണമാറ്റത്തിനു ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇപ്പോഴും ഷോക്കാണ്. പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ ചിലയിടങ്ങളിൽ നമ്മൾ സ്വയം തോൽപ്പിച്ചതാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇത്തരം നടപടികൾ ശരിയല്ല. സ്വന്തം വീട്ടിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്തു പരിഹരിക്കുന്നതു പോലെ പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിക്കുകയാണു വേണ്ടത്.

മേധാവിത്വമുള്ളവർ മറ്റുള്ളവർ പൊയ്ക്കോട്ടെ എന്ന നിലപാട് എടുക്കുന്നതു ശരിയല്ല. കേരളത്തിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

ബൂത്ത് പുനഃസംഘടന നടത്തുക എന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഏതു പ്രസ്ഥാനത്തിന്‍റെയും വേര് ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ഘടകമാണ്.

കോണ്‍ഗ്രസിന് സമീപകാലത്തുണ്ടായ ബലക്ഷയത്തിന്‍റെ കാരണം ബൂത്ത് കമ്മിറ്റികൾ നിർജീവമായതാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു കാലത്ത് ചെങ്ങന്നൂരിൽ പോയപ്പോൾ ഇക്കാര്യം തനിക്കു വ്യക്തമായി. പല ബൂത്തു കമ്മിറ്റികളും കടലാസിൽ മാത്രമാണുള്ളത്. നിർജീവം എന്ന വാക്കുപയോഗിക്കുന്നത് മാന്യതയുടെ പേരിലാണെന്നും താഴെത്തട്ടിലുള്ള കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചില്ലെങ്കിൽ രാഷ്‌ട്രീയമായ ദുഷ്പ്രചാരണങ്ങളെ നേരിടാൻ പാർട്ടിക്കു കഴിയുകയില്ലെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസൻ, ശശി തരൂർ എംപി,എംഎൽഎമാരായ വി.എസ് ശിവകുമാർ, എം.വിൻസന്‍റ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, ബൂത്ത് പ്രസിഡന്‍റ് ശ്യാംദാസ്, നേതാക്കളായ പി.കെ. വേണുഗോപാൽ, എം.ആർ. തന്പാൻ, വലിയശാല പരമേശ്വരൻ, ഗണേശൻ, ഗോവിന്ദൻ, വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.