പത്തനംതിട്ട: കേന്ദ്രസർക്കാർ അയച്ച ഇന്റേണൽ സെക്യൂരിറ്റി റിപ്പോർട്ട് തികച്ചും കോൺഫിഡൻഷൽ റിക്കാർഡാണെന്നും അതു പുറത്തുവിട്ട സംസ്ഥാന സർക്കാർ നടപടി ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള .
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിധ്വംസക പ്രവർത്തകർ നുഴഞ്ഞുകയറാനുള്ള സാധ്യതയെ ജാഗ്രതയോടെ കാണണമെന്ന നിർദേശമാണത്. അതിനെ ശബരിമലയിൽ ആചാര ലംഘനം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശമായി സർക്കാർ ചിത്രീകരിച്ചു. ആ റിപ്പോർട്ട് പുറത്തു വിട്ടതു സത്യപ്രതിജ്ഞാ ലംഘനമാണ്. കുതന്ത്രങ്ങളിലൂടെ ശബരിമലയെ തകർക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതു തുടർന്നാൽ പ്രതിഷേധം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
പരികർമികളുടെ പ്രാർഥനയിൽ സിപിഎം ഭാരവാഹിയുമുണ്ട്. ആചാരം സംരക്ഷിക്കുക അവരുടെ കർമമാണ്. അവർക്കെതിരേ ശത്രുതാപരമായ നടപടികളിലേക്കു കടന്നാൽ ബിജെപി എതിർക്കും. പ്രതിഷേധ സമരങ്ങൾക്കു സവർണ-അവർണ വേർതിരിവുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നെന്നും പത്തനംതിട്ടയിൽ പത്രസമ്മേളനത്തിൽ ശ്രീധരൻ പിള്ള ആരോപിച്ചു. പത്രസമ്മേളനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും പങ്കെടുത്തു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിധ്വംസക പ്രവർത്തകർ നുഴഞ്ഞുകയറാനുള്ള സാധ്യതയെ ജാഗ്രതയോടെ കാണണമെന്ന നിർദേശമാണത്. അതിനെ ശബരിമലയിൽ ആചാര ലംഘനം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശമായി സർക്കാർ ചിത്രീകരിച്ചു. ആ റിപ്പോർട്ട് പുറത്തു വിട്ടതു സത്യപ്രതിജ്ഞാ ലംഘനമാണ്. കുതന്ത്രങ്ങളിലൂടെ ശബരിമലയെ തകർക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതു തുടർന്നാൽ പ്രതിഷേധം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
പരികർമികളുടെ പ്രാർഥനയിൽ സിപിഎം ഭാരവാഹിയുമുണ്ട്. ആചാരം സംരക്ഷിക്കുക അവരുടെ കർമമാണ്. അവർക്കെതിരേ ശത്രുതാപരമായ നടപടികളിലേക്കു കടന്നാൽ ബിജെപി എതിർക്കും. പ്രതിഷേധ സമരങ്ങൾക്കു സവർണ-അവർണ വേർതിരിവുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നെന്നും പത്തനംതിട്ടയിൽ പത്രസമ്മേളനത്തിൽ ശ്രീധരൻ പിള്ള ആരോപിച്ചു. പത്രസമ്മേളനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും പങ്കെടുത്തു.