തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറും മുതിയാവിള വല്യച്ചൻ എന്നറിയപ്പെട്ടിരുന്ന ഫാ.അദെയോദാത്തൂസും മനുഷ്യസ്നേഹത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകങ്ങളായിരുന്നുവെന്നു കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി.
ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ.അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഇരുവരും പ്രാർഥനാജീവിതം മുറുകെപ്പിടിച്ചവരായിരുന്നു.
അടിയുറച്ച ഈശ്വരവിശ്വാസികളായ മാതാപിതാക്കളുടെ ദൈവിക ശിക്ഷണത്തിൽ വളർന്ന വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. ക്രിസ്തു നൽകിയ സ്നേഹത്തിന്റെ സന്തോഷം മറ്റുള്ളവർക്കും അനുഭവവേദ്യമാകണമന്ന തീക്ഷ്ണമായ ചിന്തയായിരുന്നു ഇരുവരെയും മുന്നോട്ടു നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ.അദെയോദാത്തൂസിനെയും അറിയുന്നവർ അവരെ വിശുദ്ധരായി അംഗീകരിക്കുന്നു. അവരുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു.
ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയത്തിയതിനോടനുബന്ധിച്ച് പാങ്ങോട് കാർമൽഹിൽ ആശ്രമത്തിൽ നടന്ന കൃതജ്ഞതാബലിക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികനായിരുന്നു.
ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ.അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഇരുവരും പ്രാർഥനാജീവിതം മുറുകെപ്പിടിച്ചവരായിരുന്നു.
അടിയുറച്ച ഈശ്വരവിശ്വാസികളായ മാതാപിതാക്കളുടെ ദൈവിക ശിക്ഷണത്തിൽ വളർന്ന വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. ക്രിസ്തു നൽകിയ സ്നേഹത്തിന്റെ സന്തോഷം മറ്റുള്ളവർക്കും അനുഭവവേദ്യമാകണമന്ന തീക്ഷ്ണമായ ചിന്തയായിരുന്നു ഇരുവരെയും മുന്നോട്ടു നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ.അദെയോദാത്തൂസിനെയും അറിയുന്നവർ അവരെ വിശുദ്ധരായി അംഗീകരിക്കുന്നു. അവരുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു.
ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയത്തിയതിനോടനുബന്ധിച്ച് പാങ്ങോട് കാർമൽഹിൽ ആശ്രമത്തിൽ നടന്ന കൃതജ്ഞതാബലിക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികനായിരുന്നു.