ശബരിമല: ശബരിമലയിൽ പുതിയ മേൽശാന്തിമാർ വൃശ്ചികം ഒന്നിനു ചുമതലയേൽക്കും. വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം.എന്‍. നാരായണന് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് കാലാവധി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ നവംബര്‍16ന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ചു ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്കു തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രം ചൊല്ലിക്കൊടുക്കും. പിന്നീട് വൃശ്ചികം ഒന്നിന് ശബരിമല ധര്‍മശാസ്താക്ഷേത്ര നട തുറക്കുന്നതു പുതിയ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയായിരിക്കും.
വ്യാഴാഴ്ച രാവിലെ അഞ്ചിനു ശബരിമല ധര്‍മശാസ്താക്ഷേത്രനട തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് ശബരിമലയിലെ വരുന്ന ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ ഒന്‍പതു ശാന്തിമാരുടെ പേരുകള്‍ ഉറക്കെ വായിച്ച ശേഷം അവരുടെ പേരുകള്‍ എഴുതിയ പേപ്പര്‍ ചുരുളുകളാക്കി ഒരു വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളിക്കുടത്തില്‍ ഒന്‍പതു പേപ്പര്‍ ചുരുളുകളും ഇട്ടു. അവയില്‍ ഒന്നില്‍ മാത്രം മേല്‍ശാന്തി എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നീട് വെള്ളിക്കുടങ്ങള് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, പൂജിച്ച കുടങ്ങള്‍ നറുക്കെടുപ്പ് നടത്താനായി കൈമാറി. പന്തളം രാജകൊട്ടാരത്തില്‍ നിന്നെത്തിയ ഋഷികേശ് എസ്. വര്‍മ നറുക്കെടുത്തു.
നറുക്കെടുപ്പ് ആറാം ഊഴമെത്തിയപ്പോള്‍ മേല്‍ശാന്തി നിയോഗം വി.എന്‍.വാസുദേവന്‍ നമ്പൂതിരിക്കു ലഭിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയാണ് വി. എന്‍. വാസുദേവന്‍ നമ്പൂതിരി. നിലവില്‍ ബാംഗളൂര്‍ ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെ എം.എന്‍. നാരായണന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തില്‍നിന്നെത്തിയ ദുര്‍ഗ രാംദാസ് രാജയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എന്‍ നാരായണന് നമ്പൂതിരി. ഹൈക്കോടതി നിയോഗിച്ച ഓംബുഡ്സ്മാന് ഭാസ്കരന്റെ നിരീക്ഷണത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്.
അഞ്ചു ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ നവംബര്‍16ന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ചു ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്കു തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രം ചൊല്ലിക്കൊടുക്കും. പിന്നീട് വൃശ്ചികം ഒന്നിന് ശബരിമല ധര്‍മശാസ്താക്ഷേത്ര നട തുറക്കുന്നതു പുതിയ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയായിരിക്കും.
വ്യാഴാഴ്ച രാവിലെ അഞ്ചിനു ശബരിമല ധര്‍മശാസ്താക്ഷേത്രനട തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് ശബരിമലയിലെ വരുന്ന ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ ഒന്‍പതു ശാന്തിമാരുടെ പേരുകള്‍ ഉറക്കെ വായിച്ച ശേഷം അവരുടെ പേരുകള്‍ എഴുതിയ പേപ്പര്‍ ചുരുളുകളാക്കി ഒരു വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളിക്കുടത്തില്‍ ഒന്‍പതു പേപ്പര്‍ ചുരുളുകളും ഇട്ടു. അവയില്‍ ഒന്നില്‍ മാത്രം മേല്‍ശാന്തി എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നീട് വെള്ളിക്കുടങ്ങള് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, പൂജിച്ച കുടങ്ങള്‍ നറുക്കെടുപ്പ് നടത്താനായി കൈമാറി. പന്തളം രാജകൊട്ടാരത്തില്‍ നിന്നെത്തിയ ഋഷികേശ് എസ്. വര്‍മ നറുക്കെടുത്തു.
നറുക്കെടുപ്പ് ആറാം ഊഴമെത്തിയപ്പോള്‍ മേല്‍ശാന്തി നിയോഗം വി.എന്‍.വാസുദേവന്‍ നമ്പൂതിരിക്കു ലഭിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയാണ് വി. എന്‍. വാസുദേവന്‍ നമ്പൂതിരി. നിലവില്‍ ബാംഗളൂര്‍ ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെ എം.എന്‍. നാരായണന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തില്‍നിന്നെത്തിയ ദുര്‍ഗ രാംദാസ് രാജയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എന്‍ നാരായണന് നമ്പൂതിരി. ഹൈക്കോടതി നിയോഗിച്ച ഓംബുഡ്സ്മാന് ഭാസ്കരന്റെ നിരീക്ഷണത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്.
അഞ്ചു ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.