കൊച്ചി: തീരത്തുനിന്നു 15 നോട്ടിക്കൽ മൈലിനപ്പുറത്തുകൂടി ഗുജറാത്തിലെ കച്ചിൽനിന്നും ആരംഭിച്ചു തമിഴ്നാട്ടിലെ കന്യാകുമാരിവരെ നീളുന്ന കപ്പൽപ്പാതയ്ക്കു രൂപം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (എൻഎഫ്എഫ്) പ്രക്ഷോഭത്തിന്. പരന്പരാഗത ചെറുകിട മീൻപിടിത്തക്കാർക്കു തൊഴിൽ വെല്ലുവിളി ഉയർത്തുന്നതാണ് 20 നോട്ടിക്കൽ മൈൽ വീതിയിലുള്ള നിർദിഷ്ട കപ്പൽപ്പാതയെന്ന് എൻഎഫ്എഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ കപ്പൽപ്പാത കടന്നു പോകുന്ന എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഈ മാസം 30ന് കടൽ സമരം സംഘടിപ്പിക്കും. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിൽ അണിനിരത്തിക്കൊണ്ടായിരിക്കും സമരം. രാവിലെ അഞ്ചു മുതൽ സമരം നടത്തും. ഓരോ സമരകേന്ദ്രങ്ങളിലും വിവിധ സമയങ്ങളിലായിരിക്കും സമരം നടക്കുക.
കപ്പൽപ്പാത കടന്നുപോകുന്നതു വള്ളക്കാരുടെയും യന്ത്രവൽകൃത ബോട്ടുകാരുടെയും തൊഴിലിടത്തിലൂടെയാണ്. ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്ന മേഖലയാണിത്. കപ്പൽപ്പാതയായി നിശ്ചയിക്കുന്ന മേഖലയിലെ മത്സ്യബന്ധനാവകാശം തെഴിലാളികൾക്കു നിഷേധിക്കപ്പെടും.
തീരത്തുനിന്ന് 50 നോട്ടിക്കൽ മൈലിനപ്പുറം മാത്രമേ കപ്പൽപ്പാത അനുവദിക്കാനാവൂഎന്ന് എൻഎഫ്എഫ് ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ജോണ്, ജനറൽ സെക്രട്ടറി ജാക്സണ് പൊള്ളയിൽ, വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ കപ്പൽപ്പാത കടന്നു പോകുന്ന എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഈ മാസം 30ന് കടൽ സമരം സംഘടിപ്പിക്കും. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിൽ അണിനിരത്തിക്കൊണ്ടായിരിക്കും സമരം. രാവിലെ അഞ്ചു മുതൽ സമരം നടത്തും. ഓരോ സമരകേന്ദ്രങ്ങളിലും വിവിധ സമയങ്ങളിലായിരിക്കും സമരം നടക്കുക.
കപ്പൽപ്പാത കടന്നുപോകുന്നതു വള്ളക്കാരുടെയും യന്ത്രവൽകൃത ബോട്ടുകാരുടെയും തൊഴിലിടത്തിലൂടെയാണ്. ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്ന മേഖലയാണിത്. കപ്പൽപ്പാതയായി നിശ്ചയിക്കുന്ന മേഖലയിലെ മത്സ്യബന്ധനാവകാശം തെഴിലാളികൾക്കു നിഷേധിക്കപ്പെടും.
തീരത്തുനിന്ന് 50 നോട്ടിക്കൽ മൈലിനപ്പുറം മാത്രമേ കപ്പൽപ്പാത അനുവദിക്കാനാവൂഎന്ന് എൻഎഫ്എഫ് ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ജോണ്, ജനറൽ സെക്രട്ടറി ജാക്സണ് പൊള്ളയിൽ, വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.