ശബരിമല: യുവതികൾ ശബരിമല ദർശനത്തിനായി പതിനെട്ടാംപടിക്ക് അരികിലെത്തിയാൽ നടയടച്ചു നാട്ടിലേക്കു മടങ്ങുമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്. ഇന്നലെ രാവിലെ യുവതികൾ പതിനെട്ടാംപടിക്ക് അരികിലെത്തിയതോടെയാണു തന്ത്രി നിലപാടു വ്യക്തമാക്കിയത്.
പത്തിനും അന്പതിനുമിടയിലുള്ള സ്ത്രീകൾ ആരെങ്കിലും പതിനെട്ടാംപടി കയറി ശ്രീകോവിലനരികിലേക്ക് എത്തിയാൽ ആചാര ലംഘനമാകും. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാൽ, ശബരിമലയിലെ ആചാരങ്ങൾക്കാണു പ്രാധാന്യം. ആചാരം ലംഘിക്കുന്നതും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്നതുമായ ഒരു നടപടിക്കും കൂട്ടുനിൽക്കാനാകില്ലെന്നു രാജീവര് പറഞ്ഞു. പന്തളം കൊട്ടാരവും അവശ്യമായ സാഹചര്യമുണ്ടായാൽ നട അടച്ചിടാൻ തന്ത്രിയോടു നിർദേശിച്ചിരുന്നു.
പത്തിനും അന്പതിനുമിടയിലുള്ള സ്ത്രീകൾ ആരെങ്കിലും പതിനെട്ടാംപടി കയറി ശ്രീകോവിലനരികിലേക്ക് എത്തിയാൽ ആചാര ലംഘനമാകും. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാൽ, ശബരിമലയിലെ ആചാരങ്ങൾക്കാണു പ്രാധാന്യം. ആചാരം ലംഘിക്കുന്നതും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്നതുമായ ഒരു നടപടിക്കും കൂട്ടുനിൽക്കാനാകില്ലെന്നു രാജീവര് പറഞ്ഞു. പന്തളം കൊട്ടാരവും അവശ്യമായ സാഹചര്യമുണ്ടായാൽ നട അടച്ചിടാൻ തന്ത്രിയോടു നിർദേശിച്ചിരുന്നു.