കോട്ടയം: ശബരിമല സന്നിധാനത്തെത്താൻ യുവതികൾ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളും വിശ്വാസികളുടെ എതിർപ്പിനെത്തുടർന്നുള്ള മടക്കവും പോലീസിനെയും ചുറ്റിക്കുന്നു.
യുവതികളെ സുരക്ഷിതരായി മടക്കി അയയ്ക്കുകയെന്നതു വിവിധ സ്റ്റേഷനുകളിലെ പോലീസിനു വലിയ തലവേദനയായി മാറി. നാടിനെ മുൾമുനയിൽ നിർത്തിയശേഷം മലകയറ്റം ഇടയ്ക്കു നിർത്തി മടങ്ങുന്ന ഇവരെ പന്പയിൽനിന്നു നിലയ്ക്കൽ വഴി കൊച്ചിയിൽ എത്തിക്കുക ഏറെ ദുഷ്കരമായിരുന്നു.
പെരുവഴിയിൽ
കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയ യുവതികളെ സുരക്ഷിതമായി മടക്കി അയയ്ക്കാൻ എരുമേലി, വടശേരിക്കര എന്നീ രണ്ടു റൂട്ടുകളിലും പോലീസിനു കാവൽ നിൽക്കേണ്ടിവന്നു.
രണ്ടു ജില്ലകളിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇതനുസരിച്ചു വയർലസ് സന്ദേശം പോയി. ഇവരെ പോലീസ് സന്നാഹത്തിൽ തിരികെ കൊണ്ടുപോകുന്ന റൂട്ട് ഏതെന്ന് അപ്പോൾ മാത്രമെ അറിയിക്കൂ എന്നായതോടെ പോലീസ് മണിക്കൂറുകളോളം റോഡിൽ നിന്നു.
ഇന്നലെ ആന്ധ്രയിൽനിന്നുള്ള ഓണ്‍ലൈൻ മോജോ ടിവി ലേഖിക കവിതയെയും ആക്ടിവിസ്റ്റ് രഹന ഫാത്തിമയെയും എരുമേലി വഴി കൊണ്ടുപോകുമെന്ന് ഉറപ്പായതോടെ എരുമേലിയിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏറെപ്പേർ തടിച്ചുകൂടിയിരുന്നു. ഇതേത്തുടർന്ന് എരുമേലി ടൗണ്‍ ഒഴിവാക്കി പോലീസ് എംഇഎസ് കോളജ് പടിക്കൽനിന്നും വഴിതിരിച്ചു മുണ്ടക്കയം, ഈരാറ്റുപേട്ട, തൊടുപുഴ റൂട്ടിൽ ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോയി.
കവിതയെ വൈകുന്നേരം നെടുന്പാശേരിയിൽനിന്നു ഹൈദരാബാദ് വിമാനത്തിൽ കയറ്റിവിട്ടതോടെയാണു പോലീസിനു ശ്വാസം നേരേ വീണത്. വ്യാഴാഴ്ച ഡൽഹിയിൽനിന്നെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജും ഒപ്പമുണ്ടായിരുന്ന വിദേശിയായ സഹപ്രവർത്തകനും തിരുവനനന്തപുരത്തുനിന്നു വിമാനമാർഗം മടങ്ങാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷയെ കരുതി പോലീസ് കൊച്ചിയിൽനിന്നു ടിക്കറ്റ് തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. എരുമേലി, പാലാ, കൂത്താട്ടുകുളം റൂട്ടാണ് ആദ്യം പരിഗണിച്ചതെങ്കിലും ചിലേടങ്ങളിൽ അക്രമമുണ്ടാകാമെന്ന സൂചനയിൽ റൂട്ട് മാറ്റി.
വിമാനത്താവളത്തിലും
പന്പയിൽനിന്നു മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പാന്പാടി, കോട്ടയം വഴി എംസി റോഡിലൂടെ സുഹാസിനിയെയും സഹപ്രവർത്തകനെയും നെടുന്പാശേരിയിലെത്തിച്ചു.
ഇതിനിടെ, അടിയന്തരമായി വിമാന ടിക്കറ്റ് എടുക്കാനുള്ള ക്രമീകരണവും പോലീസ് ചെയ്തിരുന്നു. വൈകുന്നേരം കൊച്ചിയിൽനിന്നു വിമാനം കയറും വരെ പോലീസ് വിമാനത്താവളത്തിനു പുറത്തു കാവലുണ്ടായിരുന്നു.
ടെലിവിഷനിൽ സുഹാസിനിയെ തുടരെ കാണാനിടയായ സാഹചര്യത്തിൽ മിന്നൽ ആക്രമണം ഉണ്ടാകുമോ എന്ന സംശയം പോലീസ് അറിയിച്ചതിനാൽ സിആർപിഎഫ് വിമാനത്താവളത്തിനുള്ളിലും ഇവരെ സുരക്ഷിതരായാണ് ഇരുത്തിയത്. തോക്കും ലാത്തിയും കൈയിലേന്തി അൻപതോളം പോലീസാണ് വാഹനങ്ങളിൽ ഇവർക്ക് അകന്പടി പോയത്. സുരക്ഷയെ കരുതി പോലീസ് വാനിൽ തോക്കേന്തിയ പോലീസിനു നടുവിലിരുത്തിയാണ് ഇവരെ യാത്രയാക്കിയത്.
യുവതികളെ സുരക്ഷിതരായി മടക്കി അയയ്ക്കുകയെന്നതു വിവിധ സ്റ്റേഷനുകളിലെ പോലീസിനു വലിയ തലവേദനയായി മാറി. നാടിനെ മുൾമുനയിൽ നിർത്തിയശേഷം മലകയറ്റം ഇടയ്ക്കു നിർത്തി മടങ്ങുന്ന ഇവരെ പന്പയിൽനിന്നു നിലയ്ക്കൽ വഴി കൊച്ചിയിൽ എത്തിക്കുക ഏറെ ദുഷ്കരമായിരുന്നു.
പെരുവഴിയിൽ
കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയ യുവതികളെ സുരക്ഷിതമായി മടക്കി അയയ്ക്കാൻ എരുമേലി, വടശേരിക്കര എന്നീ രണ്ടു റൂട്ടുകളിലും പോലീസിനു കാവൽ നിൽക്കേണ്ടിവന്നു.
രണ്ടു ജില്ലകളിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇതനുസരിച്ചു വയർലസ് സന്ദേശം പോയി. ഇവരെ പോലീസ് സന്നാഹത്തിൽ തിരികെ കൊണ്ടുപോകുന്ന റൂട്ട് ഏതെന്ന് അപ്പോൾ മാത്രമെ അറിയിക്കൂ എന്നായതോടെ പോലീസ് മണിക്കൂറുകളോളം റോഡിൽ നിന്നു.
ഇന്നലെ ആന്ധ്രയിൽനിന്നുള്ള ഓണ്‍ലൈൻ മോജോ ടിവി ലേഖിക കവിതയെയും ആക്ടിവിസ്റ്റ് രഹന ഫാത്തിമയെയും എരുമേലി വഴി കൊണ്ടുപോകുമെന്ന് ഉറപ്പായതോടെ എരുമേലിയിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏറെപ്പേർ തടിച്ചുകൂടിയിരുന്നു. ഇതേത്തുടർന്ന് എരുമേലി ടൗണ്‍ ഒഴിവാക്കി പോലീസ് എംഇഎസ് കോളജ് പടിക്കൽനിന്നും വഴിതിരിച്ചു മുണ്ടക്കയം, ഈരാറ്റുപേട്ട, തൊടുപുഴ റൂട്ടിൽ ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോയി.
കവിതയെ വൈകുന്നേരം നെടുന്പാശേരിയിൽനിന്നു ഹൈദരാബാദ് വിമാനത്തിൽ കയറ്റിവിട്ടതോടെയാണു പോലീസിനു ശ്വാസം നേരേ വീണത്. വ്യാഴാഴ്ച ഡൽഹിയിൽനിന്നെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജും ഒപ്പമുണ്ടായിരുന്ന വിദേശിയായ സഹപ്രവർത്തകനും തിരുവനനന്തപുരത്തുനിന്നു വിമാനമാർഗം മടങ്ങാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷയെ കരുതി പോലീസ് കൊച്ചിയിൽനിന്നു ടിക്കറ്റ് തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. എരുമേലി, പാലാ, കൂത്താട്ടുകുളം റൂട്ടാണ് ആദ്യം പരിഗണിച്ചതെങ്കിലും ചിലേടങ്ങളിൽ അക്രമമുണ്ടാകാമെന്ന സൂചനയിൽ റൂട്ട് മാറ്റി.
വിമാനത്താവളത്തിലും
പന്പയിൽനിന്നു മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പാന്പാടി, കോട്ടയം വഴി എംസി റോഡിലൂടെ സുഹാസിനിയെയും സഹപ്രവർത്തകനെയും നെടുന്പാശേരിയിലെത്തിച്ചു.
ഇതിനിടെ, അടിയന്തരമായി വിമാന ടിക്കറ്റ് എടുക്കാനുള്ള ക്രമീകരണവും പോലീസ് ചെയ്തിരുന്നു. വൈകുന്നേരം കൊച്ചിയിൽനിന്നു വിമാനം കയറും വരെ പോലീസ് വിമാനത്താവളത്തിനു പുറത്തു കാവലുണ്ടായിരുന്നു.
ടെലിവിഷനിൽ സുഹാസിനിയെ തുടരെ കാണാനിടയായ സാഹചര്യത്തിൽ മിന്നൽ ആക്രമണം ഉണ്ടാകുമോ എന്ന സംശയം പോലീസ് അറിയിച്ചതിനാൽ സിആർപിഎഫ് വിമാനത്താവളത്തിനുള്ളിലും ഇവരെ സുരക്ഷിതരായാണ് ഇരുത്തിയത്. തോക്കും ലാത്തിയും കൈയിലേന്തി അൻപതോളം പോലീസാണ് വാഹനങ്ങളിൽ ഇവർക്ക് അകന്പടി പോയത്. സുരക്ഷയെ കരുതി പോലീസ് വാനിൽ തോക്കേന്തിയ പോലീസിനു നടുവിലിരുത്തിയാണ് ഇവരെ യാത്രയാക്കിയത്.