കഴക്കൂട്ടം: സുപ്രീകോടതി വിധിയെ തുടർന്ന് ശബരിമലയിൽ ദർശനത്തിനു പോയ സ്ത്രീയുടെ കുടുംബ വീട്ടിൽആക്രമണം.
കഴക്കൂട്ടം സ്വദേശിയായ മേരിസ്വീറ്റി(46) ഇന്നലെയാണു ശബരിമല ദർശനത്തിനായി എത്തിയത്. പ്രക്ഷോഭത്തെത്തുടർന്ന് ശബരിമലയിൽ എത്താനാകാതെ തിരികെ വരുകയായിരുന്നു. ഇവരുടെ കഴക്കൂട്ടത്തെ മൈത്രീ നഗറിലെ വീട്ടിലാണ് ആക്രമണം നടന്നത് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തുണ്ടായിരുന്ന കസേരകൾ വലിച്ചെറിയുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും വീടിനു മുന്നിലൂടെ പ്രകടനം നടത്തി.
മുരുക്കുംപുഴയിൽ ഇവർ താമസിച്ചിരുന്ന വീടിന്റെയും ജനാലച്ചില്ലുകൾ എറിഞ്ഞുടച്ചു. വീട്ടുകാർ പരാതിനൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു കഴക്കൂട്ടം അസി.കമ്മീഷണർ അനിൽകുമാർ അറിയിച്ചു. മേരിസ്വീറ്റി ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയെന്ന മാധ്യമ വാർത്തയുടെ തൊട്ടു പിന്നാലെയായിരുന്നു ആക്രമണം.
കഴക്കൂട്ടം സ്വദേശിയായ മേരിസ്വീറ്റി(46) ഇന്നലെയാണു ശബരിമല ദർശനത്തിനായി എത്തിയത്. പ്രക്ഷോഭത്തെത്തുടർന്ന് ശബരിമലയിൽ എത്താനാകാതെ തിരികെ വരുകയായിരുന്നു. ഇവരുടെ കഴക്കൂട്ടത്തെ മൈത്രീ നഗറിലെ വീട്ടിലാണ് ആക്രമണം നടന്നത് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തുണ്ടായിരുന്ന കസേരകൾ വലിച്ചെറിയുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും വീടിനു മുന്നിലൂടെ പ്രകടനം നടത്തി.
മുരുക്കുംപുഴയിൽ ഇവർ താമസിച്ചിരുന്ന വീടിന്റെയും ജനാലച്ചില്ലുകൾ എറിഞ്ഞുടച്ചു. വീട്ടുകാർ പരാതിനൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു കഴക്കൂട്ടം അസി.കമ്മീഷണർ അനിൽകുമാർ അറിയിച്ചു. മേരിസ്വീറ്റി ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയെന്ന മാധ്യമ വാർത്തയുടെ തൊട്ടു പിന്നാലെയായിരുന്നു ആക്രമണം.