തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്നുളവായ സാഹചര്യങ്ങളെക്കുറിച്ചു സുപ്രീംകോടതിയെ അറിയിക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചു.
ഇതിനായി ദേവസ്വം ബോർഡിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ ബോർഡ് യോഗം തീരുമാനിച്ചു.
ഏതു രീതിയിൽ കോടതിയെ സമീപിക്കണമെന്നു സിം ഗ്വിയുമായും ഹൈക്കോടതി യിലെ സ്റ്റാൻഡിംഗ് കോണ്സലുമായും ചർച്ചചെയ്യും. കേസിൽ ഇടപെടാൻതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലവിൽ 25ഓളം പുനഃപരിശോധനാ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ ഹർജികളിലെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡ് കക്ഷിയാണ്. അതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു കോടതി അഭിപ്രായം തേടും. കോടതിയിൽ ഏതു രീതിയിൽ റിപ്പോർട്ട് കൊടുക്കാൻ കഴിയുമെന്നു പരിശോധിക്കും. ശബരിമല വിഷയത്തിൽ ബോർഡിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യേണ്ടതില്ല. ഇക്കാര്യത്തിൽ വെല്ലുവിളി നടത്താൻ ബോർഡിനു കഴിയില്ല.
ദേവസ്വം ബോർഡ് രാഷ്ട്രീയം കളിക്കില്ല. ശബരിമലയെ കലാപഭൂമിയാക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുൻകൈയെടുത്തു വിളിച്ചുചേർത്തു ചർച്ച നടത്തണമെന്ന് ആവശ്യപ്പെടും.
ഒരു ഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോർഡിനുണ്ട്. ഒപ്പം ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തീർഥാടനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിർദേശവുമുണ്ട്. എന്തെങ്കിലും തെളിയിക്കാനായി ശബരിമല കയറാനെത്തുന്നവരോടു യോജിക്കാനാകില്ലെന്നും പദ്മകുമാർ പറഞ്ഞു.
കാലാവധി കഴിഞ്ഞതിനാലാണ് ബോർഡ് അംഗം കെ.രാഘവനെ യോഗത്തിലേക്കു വിളിക്കാത്തതെന്നും പദ്മകുമാർ പറഞ്ഞു.
ഇതിനായി ദേവസ്വം ബോർഡിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ ബോർഡ് യോഗം തീരുമാനിച്ചു.
ഏതു രീതിയിൽ കോടതിയെ സമീപിക്കണമെന്നു സിം ഗ്വിയുമായും ഹൈക്കോടതി യിലെ സ്റ്റാൻഡിംഗ് കോണ്സലുമായും ചർച്ചചെയ്യും. കേസിൽ ഇടപെടാൻതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലവിൽ 25ഓളം പുനഃപരിശോധനാ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ ഹർജികളിലെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡ് കക്ഷിയാണ്. അതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു കോടതി അഭിപ്രായം തേടും. കോടതിയിൽ ഏതു രീതിയിൽ റിപ്പോർട്ട് കൊടുക്കാൻ കഴിയുമെന്നു പരിശോധിക്കും. ശബരിമല വിഷയത്തിൽ ബോർഡിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യേണ്ടതില്ല. ഇക്കാര്യത്തിൽ വെല്ലുവിളി നടത്താൻ ബോർഡിനു കഴിയില്ല.
ദേവസ്വം ബോർഡ് രാഷ്ട്രീയം കളിക്കില്ല. ശബരിമലയെ കലാപഭൂമിയാക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുൻകൈയെടുത്തു വിളിച്ചുചേർത്തു ചർച്ച നടത്തണമെന്ന് ആവശ്യപ്പെടും.
ഒരു ഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോർഡിനുണ്ട്. ഒപ്പം ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തീർഥാടനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിർദേശവുമുണ്ട്. എന്തെങ്കിലും തെളിയിക്കാനായി ശബരിമല കയറാനെത്തുന്നവരോടു യോജിക്കാനാകില്ലെന്നും പദ്മകുമാർ പറഞ്ഞു.
കാലാവധി കഴിഞ്ഞതിനാലാണ് ബോർഡ് അംഗം കെ.രാഘവനെ യോഗത്തിലേക്കു വിളിക്കാത്തതെന്നും പദ്മകുമാർ പറഞ്ഞു.