വടശേരിക്കര: നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാനെത്തിയ ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫ. വി. ടി. രമയെയും ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒന്പതോടെ പത്തനംതിട്ടയിൽനിന്നു പമ്പയിലേക്കു പോയ കെഎസ്ആർടിസി ബസിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
പത്തനംതിട്ടയിൽനിന്ന് 11 കിലോമീറ്റർ ദൂരെ വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു മുന്നിൽ വൻ പോലീസ് സന്നാഹം ബസ് തടഞ്ഞ് 20ഓളം പോലീസുകാരെ ഉള്ളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ ഇടതു വശത്തുള്ള ഇടവഴിയിലൂടെ ബസ് അകത്തേക്കു പ്രവേശിപ്പിച്ച് എൽപി സ്കൂളിനു മുന്നിൽ നിർത്തിയാണ് പ്രവർത്തകരെ പുറത്തിറക്കിയത്. ഇതിനിടയിൽ ഉണ്ടായ പോലീസിന്റെ ബലപ്രയോഗത്തിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നിലത്തു വീണതായും പരാതിയുണ്ട്.
ഇവരോടൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നിവേദിത, സെക്രട്ടറി സിന്ധുരാജ്, ട്രഷറർ ലതാ മോഹൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി, ജനറൽ സെക്രട്ടറി അഞ്ജന സുരേഷ്, ട്രഷറർ രാജി രാജ് തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവർക്ക് കോടതി ജാമ്യം നല്കി വിട്ടയച്ചു.
പത്തനംതിട്ടയിൽനിന്ന് 11 കിലോമീറ്റർ ദൂരെ വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു മുന്നിൽ വൻ പോലീസ് സന്നാഹം ബസ് തടഞ്ഞ് 20ഓളം പോലീസുകാരെ ഉള്ളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ ഇടതു വശത്തുള്ള ഇടവഴിയിലൂടെ ബസ് അകത്തേക്കു പ്രവേശിപ്പിച്ച് എൽപി സ്കൂളിനു മുന്നിൽ നിർത്തിയാണ് പ്രവർത്തകരെ പുറത്തിറക്കിയത്. ഇതിനിടയിൽ ഉണ്ടായ പോലീസിന്റെ ബലപ്രയോഗത്തിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നിലത്തു വീണതായും പരാതിയുണ്ട്.
ഇവരോടൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നിവേദിത, സെക്രട്ടറി സിന്ധുരാജ്, ട്രഷറർ ലതാ മോഹൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി, ജനറൽ സെക്രട്ടറി അഞ്ജന സുരേഷ്, ട്രഷറർ രാജി രാജ് തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവർക്ക് കോടതി ജാമ്യം നല്കി വിട്ടയച്ചു.