+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമലയിൽ വഴിമാറിയതു വൻ വിവാദം

ശബരിമല: യുവതീപ്രവേശനത്തിനു സുപ്രീം കോടതി അനുകൂലവിധി വന്നതിനുശേഷം ഒന്നിലധികം യുവതികൾ പന്പയിലെത്തിയെങ്കിലും രഹന ഫാത്തിമയും ആന്ധ്രാ സ്വദേശിനി കവിതയ്ക്കു
ശബരിമലയിൽ വഴിമാറിയതു വൻ വിവാദം
ശബരിമല: യുവതീപ്രവേശനത്തിനു സുപ്രീം കോടതി അനുകൂലവിധി വന്നതിനുശേഷം ഒന്നിലധികം യുവതികൾ പന്പയിലെത്തിയെങ്കിലും രഹന ഫാത്തിമയും ആന്ധ്രാ സ്വദേശിനി കവിതയ്ക്കും മാത്രമാണ് സന്നിധാനം നടപ്പന്തൽ വരെയെത്താനായത്.

പതിനെട്ടാംപടിക്ക് അടുത്തുവരെ ഇവർ എത്തിയെങ്കിലും കാനന പാതയിൽ എങ്ങും തന്നെ പ്രതിഷേധക്കാർ ഉണ്ടായിരുന്നില്ല. കനത്ത പോലീസ് കാവലിൽ ഐജി എസ്. ശ്രീജിത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു രഹനയും കവിതയും ശബരിമലയിലേക്കു പോയത്. കവിത ഓൺലൈൻ മാധ്യമ പ്രവർത്തകയാണെന്നു പോലീസ് വെളിപ്പെടുത്തിയെങ്കിലും രഹനയെക്കുറിച്ചു കൊച്ചി സ്വദേശിനിയെന്നു മാത്രമാണു പോലീസ് പറഞ്ഞത്.

പോലീസ് യുവതികളുമായി പന്പയിൽനിന്നു പുറപ്പെടുന്നതു വരെ ശക്തമായ ഇടപെടലിനു തയാറാകാതിരുന്ന സർക്കാർ യുവതികൾ നടപ്പന്തലിൽ എത്തിയതോടെയാണു വലിയൊരു അപകടം തിരിച്ചറിഞ്ഞത്. ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നടപ്പന്തലിൽ ശബരിമലയിൽ ദർശനത്തിനെത്തിയ വിശ്വാസികളാണ് തടഞ്ഞത്. ആദ്യം നൂറുപേരിൽ താഴെ മാത്രമുണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം പെട്ടെന്ന് ആയിരത്തിലധികമായി ഉയർന്നിരുന്നു. ഐജി വിശ്വാസികളുമായി ചർച്ച നടത്തിയെങ്കിലും ശബരിമലയിൽ ദർശനത്തിനു യുവതികളെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ.

ഇതിനിടെയാണ് രഹന ഫാത്തിമയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഫെമിനിസ്റ്റും ആക്ടീവിസ്റ്റുമായ രഹന വിവിധ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നു പ്രചരിച്ചതോടെ പ്രതിഷേധവും കനക്കുകയായിരുന്നു.

മതസ്പർധ തന്നെ ഉണ്ടായേക്കാമെന്നു ഭയപ്പെട്ടപ്പോൾ ദേവസ്വം മന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടു. ശബരിമല ദർശനം ഉറപ്പാക്കണമെന്ന നിലപാടിലിരുന്ന രഹനയോടും കവിതയോടും മടങ്ങിപ്പോകണമെന്നു പോലീസ് അഭ്യർഥിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്നാണ് ആക്ടീവിസ്റ്റുകളെ ശബരിമല ദർശനം അനുവദിക്കാനാകില്ലെന്നു സർക്കാരിന്‍റേതായ നിലപാടു വന്നത്.

കൊച്ചുകുട്ടികളെ ഉൾപ്പെടെ മുൻ നിർത്തിയായിരുന്നു ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധം. ഇതിനിടെ, പതിനെട്ടാംപടിക്കു സമീപം ശബരിമല തന്ത്രിയുടെ പരികർമികളും ശരണം വിളികളുമായി ഒത്തുകൂടി. യുവതികൾ പതിനെട്ടാംപടിക്ക് അരികിലെത്തിയാൽ ക്ഷേത്രനട അടച്ചിടുമെന്നു തന്ത്രി കണ്ഠര് രാജീവര് ഐജിയെ ഫോണിൽ വിളിച്ച് അറിയിച്ചു. ഇതോടെ സർക്കാരും പോലീസും വീണ്ടും പ്രതിസന്ധിയിലായി.

രാവിലെ 6.30ന് സർവസജ്ജരായി പോലീസ് സംഘത്തിന്‍റെ അകന്പടിയിൽ മലകയറിയ രഹനയും കവിതയും ശബരിപീഠത്തിലെത്തിയപ്പോൾ ഒരാൾ കല്ലെറിഞ്ഞിരുന്നു. ഇയാളെ പോലീസ് നീക്കിയ ശേഷമാണ് സുഗമമായി നടപ്പന്തൽ വരെ യാത്ര തുടർന്നത്.

ഓൺലൈൻ മാധ്യമ പ്രവർത്തകയായ കവിത റിപ്പോർട്ടിംഗിനാണ് സന്നിധാനത്തേക്കു പോകുന്നതെന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പന്പയിലെത്തി പോലീസിന്‍റെ സഹായം തേടിയ ഇവരോടു പുലർച്ചെ യാത്ര ആരംഭിച്ചാൽ മതിയെന്ന് ഐജി നിർദേശിച്ചതിനേത്തുടർന്നാണ് ഇന്നലെ രാവിലെ യാത്ര ആരംഭിച്ചത്. ശരണം വിളികളോടെയാണ് സന്നിധാനത്തു തീർഥാടകർ യുവതികളെ തടഞ്ഞത്.

പ്രതിഷേധം ഇരട്ടിക്കുന്നതു കണ്ട് ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് രഹനയെയും കവിതയെയും വനംവകുപ്പ് ഗസ്റ്റ് ഹൗസിലേക്കു മാറ്റിയശേഷം തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്കിയാൽ തിരിച്ചുപോകാമെന്ന് ഇരുവരും സമ്മതിച്ചു. അഞ്ചുമണിക്കൂർ നീണ്ട സംഘർഷാവസ്ഥയ്ക്കുശേഷം മലയിറക്കം ശക്തമായ സുരക്ഷാവലയത്തിലായിരുന്നു. ‌

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ശബരിമല ദർശനത്തിനെത്തിയ യുവതികൾക്ക് ആർക്കും തന്നെ സന്നിധാനത്തെത്താൻ കഴിഞ്ഞില്ല. ഈ ദിവസങ്ങളിലെല്ലാം വിശ്വാസികളുടെ പ്രതിഷേധത്തിനു തന്നെയായിരുന്നു വിജയം.

എന്നാൽ, ഓരോ ദിവസവും യുവതികളെത്തുന്പോൾ പോലീസിനാണ് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.