കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപ് താരസംഘടനയായ അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണു സംഘടനയിൽനിന്നു രാജിവച്ചതെന്നു പ്രസിഡന്റ് മോഹൻലാൽ. സംഘടനയിൽനിന്നു രാജിവച്ചു പുറത്തുപോയവരെ തിരിച്ചുവിളിക്കില്ലെന്നും കൊച്ചിയിൽ അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ദിലീപിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അമ്മ ഭാരവാഹികൾക്കിടയിൽ ആശയക്കുഴപ്പമില്ല. ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനു മറുപടി നൽകിയ സിദ്ദിഖും ജഗദീഷും പറഞ്ഞത് അമ്മയുടെ നിലപാട് തന്നെയാണ്. അതിൽ പിശകൊന്നുമില്ല. അമ്മയുടെ ഔദ്യോഗിക വക്താവിനെ അടുത്ത യോഗത്തിൽ തീരുമാനിക്കും.
നടിയോടു മോശമായി പെരുമാറിയതിൽ അലൻസിയറോടു വിശദീകരണം ആരായും. ഇക്കാര്യത്തിൽ അമ്മയിൽ പരാതി ലഭിച്ചിട്ടില്ല. ഇനി ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കട്ടെ. സംഘടനയിൽനിന്നു രാജിവച്ചു പുറത്തുപോയവർക്ക് അപേക്ഷ നൽകി നടപടിക്രമങ്ങൾ പാലിച്ചു തിരിച്ചുവരാം.
മുകേഷിനെതിരെയുള്ള പരാതിയിൽ വ്യക്തതയില്ലാത്തതിനാൽ അമ്മ ഇടപെടില്ല. നടിമാരെ നടിമാർ എന്നു വിളിച്ചതിൽ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽമതി. പ്രസിഡന്റെന്ന നിലയിൽ താൻ തൃപ്തനല്ല. സംഘടനയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്കു താനാണ് ഉത്തരവാദി എന്ന രീതിയിലാണു കാര്യങ്ങൾ നീങ്ങുന്നത്. എല്ലാവർക്കും ആവശ്യമെങ്കിൽ മാത്രമേ പ്രസിഡന്റായി തുടരൂ എന്നും മോഹൻലാൽ പറഞ്ഞു.അമ്മയിൽനിന്നു ചോരയൂറ്റിക്കുടിച്ചു വളരാനാണു ഡബ്ല്യുസിസിയുടെ ശ്രമമെന്നു നടൻ ബാബുരാജ് പറഞ്ഞു. അമ്മയെ എഎംഎംഎ എന്ന നാലു കഷണങ്ങളാക്കി മാറ്റാൻ അവർക്കു കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു നടൻ സിദ്ദിഖ് പത്രസമ്മേളനത്തിൽ ആവർത്തിച്ചു. ഇടവേള ബാബു, ജഗദീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ അമ്മയിൽ സമിതി
കൊച്ചി: സ്ത്രീകളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും താരസംഘടനയായ അമ്മ യിൽ മുതിർന്ന മൂന്നു നടിമാരുടെ നേതൃത്വത്തിൽ സമിതി. കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, കുക്കു പരമേശ്വരൻ എന്നിവരാണു സമിതിയിലുള്ളത്. സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നു പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. സിനിമയിലെ സ്ത്രീകളുടെ പരാതികൾ പരിഹരിക്കാൻ സംഘടനയിൽ സമിതി വേണമെന്ന ഡബ്ല്യുസിസിയുടെ ഹർജിയെതുടർന്നു ഹൈക്കോടതി -അമ്മ-യ്ക്കു കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ദിലീപിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അമ്മ ഭാരവാഹികൾക്കിടയിൽ ആശയക്കുഴപ്പമില്ല. ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനു മറുപടി നൽകിയ സിദ്ദിഖും ജഗദീഷും പറഞ്ഞത് അമ്മയുടെ നിലപാട് തന്നെയാണ്. അതിൽ പിശകൊന്നുമില്ല. അമ്മയുടെ ഔദ്യോഗിക വക്താവിനെ അടുത്ത യോഗത്തിൽ തീരുമാനിക്കും.
നടിയോടു മോശമായി പെരുമാറിയതിൽ അലൻസിയറോടു വിശദീകരണം ആരായും. ഇക്കാര്യത്തിൽ അമ്മയിൽ പരാതി ലഭിച്ചിട്ടില്ല. ഇനി ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കട്ടെ. സംഘടനയിൽനിന്നു രാജിവച്ചു പുറത്തുപോയവർക്ക് അപേക്ഷ നൽകി നടപടിക്രമങ്ങൾ പാലിച്ചു തിരിച്ചുവരാം.
മുകേഷിനെതിരെയുള്ള പരാതിയിൽ വ്യക്തതയില്ലാത്തതിനാൽ അമ്മ ഇടപെടില്ല. നടിമാരെ നടിമാർ എന്നു വിളിച്ചതിൽ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽമതി. പ്രസിഡന്റെന്ന നിലയിൽ താൻ തൃപ്തനല്ല. സംഘടനയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്കു താനാണ് ഉത്തരവാദി എന്ന രീതിയിലാണു കാര്യങ്ങൾ നീങ്ങുന്നത്. എല്ലാവർക്കും ആവശ്യമെങ്കിൽ മാത്രമേ പ്രസിഡന്റായി തുടരൂ എന്നും മോഹൻലാൽ പറഞ്ഞു.അമ്മയിൽനിന്നു ചോരയൂറ്റിക്കുടിച്ചു വളരാനാണു ഡബ്ല്യുസിസിയുടെ ശ്രമമെന്നു നടൻ ബാബുരാജ് പറഞ്ഞു. അമ്മയെ എഎംഎംഎ എന്ന നാലു കഷണങ്ങളാക്കി മാറ്റാൻ അവർക്കു കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു നടൻ സിദ്ദിഖ് പത്രസമ്മേളനത്തിൽ ആവർത്തിച്ചു. ഇടവേള ബാബു, ജഗദീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ അമ്മയിൽ സമിതി
കൊച്ചി: സ്ത്രീകളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും താരസംഘടനയായ അമ്മ യിൽ മുതിർന്ന മൂന്നു നടിമാരുടെ നേതൃത്വത്തിൽ സമിതി. കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, കുക്കു പരമേശ്വരൻ എന്നിവരാണു സമിതിയിലുള്ളത്. സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നു പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. സിനിമയിലെ സ്ത്രീകളുടെ പരാതികൾ പരിഹരിക്കാൻ സംഘടനയിൽ സമിതി വേണമെന്ന ഡബ്ല്യുസിസിയുടെ ഹർജിയെതുടർന്നു ഹൈക്കോടതി -അമ്മ-യ്ക്കു കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.