പയ്യന്നൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനുപോകുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. തൃശൂർ കൂർക്കഞ്ചേരി തങ്കമണി കയറ്റത്തിനു സമീപം പുന്നവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (73)യാണ് ഇന്നലെ രാവിലെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ അപകടത്തിൽ മരണം അഞ്ചായി. എടാട്ട് കോളജ് ബസ്സ്റ്റോപ്പിന് സമീപം ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാലുപേർ നേരത്തെ മരിച്ചിരുന്നു.
പത്മാവതിയുടെ മകൻ ബിന്ദുലാൽ (48), ബിന്ദുലാലിന്റെ മകൾ ദിയ (10), പത്മാവതിയുടെ മകൾ ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ(12) എന്നിവരാണ് സംഭവദിവസം മരിച്ചത്. ബിന്ദുലാലിന്റെ ഭാര്യ അനിത, മകൾ നിയ, സഹോദരി ബിംബിത എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പത്മാവതിയുടെ മകൻ ബിന്ദുലാൽ (48), ബിന്ദുലാലിന്റെ മകൾ ദിയ (10), പത്മാവതിയുടെ മകൾ ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ(12) എന്നിവരാണ് സംഭവദിവസം മരിച്ചത്. ബിന്ദുലാലിന്റെ ഭാര്യ അനിത, മകൾ നിയ, സഹോദരി ബിംബിത എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.