തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതിഗതി ആളിക്കത്തിച്ചതു സർക്കാരിന്റെ വിവേകശൂന്യമായ നടപടി മൂലമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സങ്കുചിതരായ താത്പര്യത്തിനു വേണ്ടി കുടിലതന്ത്രം പ്രയോഗിച്ച സംസ്ഥാന സർക്കാർ കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റി. മുഖ്യമന്ത്രി വർഗീയത വളർത്താൻ ശ്രമം നടത്തുന്നതു ശരിയല്ല. വിസ്ഫോടനത്മകമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിദേശത്തു പോകാൻ പാടില്ലായിരുന്നു. സ്ഥിതി മനസിലാക്കി ഉടൻ മടങ്ങിയെത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ പ്രശ്നം വഷളാക്കാനാണു സർക്കാർ ശ്രമിച്ചത്. വിധി വന്നപാടെ അതു നടപ്പാക്കാൻ അത്യുത്സാഹം കാട്ടി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഒരുക്കം തുടങ്ങി. പുനഃപരിശോധനാ ഹർജി കൊടുക്കാൻ പോലും സർക്കാർ തയാറായില്ലെന്നു മാത്രമല്ല ഇതിനു തയാറായ ദേവസ്വം ബോർഡിനെയും പ്രസിഡന്റിനെയും മുഖ്യമന്ത്രി വിരട്ടി. സംഘപരിവാർ ശക്തികൾ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തുകയും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തപ്പോൾ സർക്കാർ നോക്കി നിന്നു. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ എത്തിയപ്പോൾ മാത്രമാണു ശക്തമായ പോലീസ് സേനയെ രംഗത്തിറക്കിയത്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും ചേർന്നു ശബരിമലയെയും സംസ്ഥാനത്തെയും സംഘർഷ ഭൂമിയാക്കുന്നു. ശബരിമല വിഷയത്തിൽ പ്രധാന മന്ത്രിക്ക് എന്താണു പറയാനുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ നിയമ നിർമാണത്തിനു കേന്ദ്രസർക്കാർ തയാറുണ്ടോ? സംസ്ഥാന സർക്കാർ ഇനിയെങ്കിലും പക്വമായ സമീപനം സ്വീകരിക്കണം.- പ്രതിപക്ഷ നേതാവ് പറഞ്ഞു.
സങ്കുചിതരായ താത്പര്യത്തിനു വേണ്ടി കുടിലതന്ത്രം പ്രയോഗിച്ച സംസ്ഥാന സർക്കാർ കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റി. മുഖ്യമന്ത്രി വർഗീയത വളർത്താൻ ശ്രമം നടത്തുന്നതു ശരിയല്ല. വിസ്ഫോടനത്മകമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിദേശത്തു പോകാൻ പാടില്ലായിരുന്നു. സ്ഥിതി മനസിലാക്കി ഉടൻ മടങ്ങിയെത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ പ്രശ്നം വഷളാക്കാനാണു സർക്കാർ ശ്രമിച്ചത്. വിധി വന്നപാടെ അതു നടപ്പാക്കാൻ അത്യുത്സാഹം കാട്ടി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഒരുക്കം തുടങ്ങി. പുനഃപരിശോധനാ ഹർജി കൊടുക്കാൻ പോലും സർക്കാർ തയാറായില്ലെന്നു മാത്രമല്ല ഇതിനു തയാറായ ദേവസ്വം ബോർഡിനെയും പ്രസിഡന്റിനെയും മുഖ്യമന്ത്രി വിരട്ടി. സംഘപരിവാർ ശക്തികൾ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തുകയും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തപ്പോൾ സർക്കാർ നോക്കി നിന്നു. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ എത്തിയപ്പോൾ മാത്രമാണു ശക്തമായ പോലീസ് സേനയെ രംഗത്തിറക്കിയത്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും ചേർന്നു ശബരിമലയെയും സംസ്ഥാനത്തെയും സംഘർഷ ഭൂമിയാക്കുന്നു. ശബരിമല വിഷയത്തിൽ പ്രധാന മന്ത്രിക്ക് എന്താണു പറയാനുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ നിയമ നിർമാണത്തിനു കേന്ദ്രസർക്കാർ തയാറുണ്ടോ? സംസ്ഥാന സർക്കാർ ഇനിയെങ്കിലും പക്വമായ സമീപനം സ്വീകരിക്കണം.- പ്രതിപക്ഷ നേതാവ് പറഞ്ഞു.