തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയെ നിയമംകൊണ്ടു മാത്രമേ നേരിടാനാകുവെന്നും സമരത്തിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിഞ്ഞു നിയമത്തിന്റെ പാത തേടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റി അതുവഴി സംസ്ഥാനത്തു കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റരുത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നതു തന്നെയാണു സിപിഎമ്മിന്റെ നിലപാട്. ഏതെങ്കിലും പാർട്ടിക്കു വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ റിവ്യൂ ഹർജി നൽകണം. എന്നാൽ, സമരത്തിനു നേതൃത്വം നൽകുന്ന ബിജെപിയും കോണ്‍ഗ്രസും റിവ്യൂ ഹർജി ഇതുവരെ നൽകിയിട്ടില്ലെന്നും കോടതിവിധി നടപ്പിലാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കരുതെന്ന ഹൈക്കോടതി വിധിയെ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടു സർക്കാരിനെതിരേയും ഇടതുമുന്നണിക്കെതിരേയും കുപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരേ അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തി വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തും. നവംബർ 12, ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ വാർഷികമായതിനാൽ പാർട്ടി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് അടിസ്ഥാനത്തിൽ നവോത്ഥാന സദസ് സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റി അതുവഴി സംസ്ഥാനത്തു കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റരുത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നതു തന്നെയാണു സിപിഎമ്മിന്റെ നിലപാട്. ഏതെങ്കിലും പാർട്ടിക്കു വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ റിവ്യൂ ഹർജി നൽകണം. എന്നാൽ, സമരത്തിനു നേതൃത്വം നൽകുന്ന ബിജെപിയും കോണ്‍ഗ്രസും റിവ്യൂ ഹർജി ഇതുവരെ നൽകിയിട്ടില്ലെന്നും കോടതിവിധി നടപ്പിലാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കരുതെന്ന ഹൈക്കോടതി വിധിയെ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടു സർക്കാരിനെതിരേയും ഇടതുമുന്നണിക്കെതിരേയും കുപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരേ അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തി വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തും. നവംബർ 12, ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ വാർഷികമായതിനാൽ പാർട്ടി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് അടിസ്ഥാനത്തിൽ നവോത്ഥാന സദസ് സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.