പയ്യന്നൂർ/തളിപ്പറമ്പ്: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനുപോവുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ നാലോടെ പയ്യന്നൂർ എടാട്ട് കോളജ് ബസ് സ്റ്റോപ്പിന് അടുത്തായിരുന്നു അപകടം.
തൃശൂർ കൂർക്കഞ്ചേരി തങ്കമണിക്കയറ്റത്തിനു സമീപം പുന്നവീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ ബിന്ദുലാൽ (48), മകൾ ദിയ (10), സഹോദരി ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി (73), ഭാര്യ അനിത(34), മകൾ നിയ(ഒമ്പത്), സഹോദരി ബിംബിത എന്നിവർക്കു പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ഗൾഫിൽ ജോലിചെയ്യുന്ന ബിന്ദുലാൽ ചൊവ്വാഴ്ച രാവിലെ 11നാണ് നാട്ടിലെത്തിയത്. രാത്രി കുടുംബാംഗങ്ങളോടൊപ്പം തൃശൂരിൽനിന്നു യാത്ര പുറപ്പെടുകയായിരുന്നു. ബിന്ദുലാലാണ് കാർ ഓടിച്ചിരുന്നത്.
ചാലക്കുടി മുരിങ്ങൂർ പുളിയക്കാട്ടിൽ ദിലീപിന്റെ മക്കളാണ് മരിച്ച തരുണും ഐശ്വര്യയും. ദിലീപ് ഗൾഫിലാണ്. ദുരന്തവാർത്തയറിഞ്ഞ് ദിലീപ് നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തൃശൂരിൽനിന്ന് ഇവർ പുറപ്പെട്ടത്. മംഗലാപുരത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.
തൃശൂർ കൂർക്കഞ്ചേരി തങ്കമണിക്കയറ്റത്തിനു സമീപം പുന്നവീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ ബിന്ദുലാൽ (48), മകൾ ദിയ (10), സഹോദരി ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി (73), ഭാര്യ അനിത(34), മകൾ നിയ(ഒമ്പത്), സഹോദരി ബിംബിത എന്നിവർക്കു പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ഗൾഫിൽ ജോലിചെയ്യുന്ന ബിന്ദുലാൽ ചൊവ്വാഴ്ച രാവിലെ 11നാണ് നാട്ടിലെത്തിയത്. രാത്രി കുടുംബാംഗങ്ങളോടൊപ്പം തൃശൂരിൽനിന്നു യാത്ര പുറപ്പെടുകയായിരുന്നു. ബിന്ദുലാലാണ് കാർ ഓടിച്ചിരുന്നത്.
ചാലക്കുടി മുരിങ്ങൂർ പുളിയക്കാട്ടിൽ ദിലീപിന്റെ മക്കളാണ് മരിച്ച തരുണും ഐശ്വര്യയും. ദിലീപ് ഗൾഫിലാണ്. ദുരന്തവാർത്തയറിഞ്ഞ് ദിലീപ് നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തൃശൂരിൽനിന്ന് ഇവർ പുറപ്പെട്ടത്. മംഗലാപുരത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.