നിലയ്ക്കൽ: ശബരിമലയിൽ യുവതികളടക്കം ആർക്കു വേണമെങ്കിലും ദർശനം നടത്താമെന്നും നിലയ്ക്കൽ, പന്പ അടക്കമുള്ള പ്രദേശങ്ങൾ പൂർണമായും പോലീസ് നിയന്ത്രണത്തിലാണെന്നും നിലയ്ക്കലിൽ എത്തിയ ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി. ഒരു അയ്യപ്പഭക്തനെയും തടയില്ല. ഇന്നലെയും ഇന്നുമായി റോഡിൽ തടസമുണ്ടാക്കി ഭക്തരെ തടഞ്ഞ സംഭവത്തിൽ മൂന്നു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 11 പേരെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി പോലീസ് വാഹനം ആക്രമിച്ചതും ഇന്നലെ രാവിലെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്.പ്രതിഷേധക്കാരുടെ എണ്ണത്തിനനുസരിച്ചു പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. നിലയ്ക്കലിൽ ഐജി മനോജ് ഏബ്രഹാം ക്യാന്പ് ചെയ്തു സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ചൊവ്വാഴ്ച രാത്രി പോലീസ് വാഹനം ആക്രമിച്ചതും ഇന്നലെ രാവിലെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്.പ്രതിഷേധക്കാരുടെ എണ്ണത്തിനനുസരിച്ചു പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. നിലയ്ക്കലിൽ ഐജി മനോജ് ഏബ്രഹാം ക്യാന്പ് ചെയ്തു സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.