തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സ്വീകരിക്കേണ്ട തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തു നിന്നു മടങ്ങിയെത്തിയ ശേഷം എടുക്കും. യുഎഇയിലെ ഫണ്ടു സ്വരൂപിക്കൽ സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ചയാണു മുഖ്യമന്ത്രി മടങ്ങിയെത്തുക.
വീണ്ടും കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിട്ടു പ്രയോജനമുണ്ടോയെന്നും മറ്റും തിരിച്ചെത്തിയ ശേഷമേ ആലോചിക്കൂവെന്നാണു മന്ത്രിമാരെ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് അനുമതി നിഷേധിച്ചാലും തത്കാലം കേന്ദ്രത്തിനെതിരേ വികാരം പ്രകടിപ്പിക്കാനാകില്ലെന്ന നിലപാടാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചത്.
കേരളത്തിന്റെ പുനർ നിർമാണത്തിനുള്ള കേന്ദ്ര സഹായം ലഭിക്കേണ്ട സാഹചര്യത്തിൽ അവരെ പിണക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. കുറച്ചു മന്ത്രിമാർക്കെങ്കിലും വിദേശ സന്ദർശനത്തിന് അനുമതി ലഭിക്കുമെന്നാണു മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മന്ത്രിമാരുടെ യാത്രാ പരിപാടികളെല്ലാം കേന്ദ്രം റദ്ദാക്കി.വിദേശ രാജ്യങ്ങളിൽ സംഘടിപ്പിച്ചിരുന്ന മലയാളി സംഗമങ്ങളും റദ്ദാക്കി. വിദേശത്തു നിന്ന് 5000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം, ധനസമാഹരണത്തിനായി ഇന്നലെ പുലർച്ചെ മുഖ്യമന്ത്രി യുഎഇയിലേക്കു പോയി. നിബന്ധനകളോടെ യുഎഇ സന്ദർശിക്കാൻ മുഖ്യമന്ത്രിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു.
വീണ്ടും കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിട്ടു പ്രയോജനമുണ്ടോയെന്നും മറ്റും തിരിച്ചെത്തിയ ശേഷമേ ആലോചിക്കൂവെന്നാണു മന്ത്രിമാരെ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് അനുമതി നിഷേധിച്ചാലും തത്കാലം കേന്ദ്രത്തിനെതിരേ വികാരം പ്രകടിപ്പിക്കാനാകില്ലെന്ന നിലപാടാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചത്.
കേരളത്തിന്റെ പുനർ നിർമാണത്തിനുള്ള കേന്ദ്ര സഹായം ലഭിക്കേണ്ട സാഹചര്യത്തിൽ അവരെ പിണക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. കുറച്ചു മന്ത്രിമാർക്കെങ്കിലും വിദേശ സന്ദർശനത്തിന് അനുമതി ലഭിക്കുമെന്നാണു മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മന്ത്രിമാരുടെ യാത്രാ പരിപാടികളെല്ലാം കേന്ദ്രം റദ്ദാക്കി.വിദേശ രാജ്യങ്ങളിൽ സംഘടിപ്പിച്ചിരുന്ന മലയാളി സംഗമങ്ങളും റദ്ദാക്കി. വിദേശത്തു നിന്ന് 5000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം, ധനസമാഹരണത്തിനായി ഇന്നലെ പുലർച്ചെ മുഖ്യമന്ത്രി യുഎഇയിലേക്കു പോയി. നിബന്ധനകളോടെ യുഎഇ സന്ദർശിക്കാൻ മുഖ്യമന്ത്രിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു.