തിരുവനന്തപുരം: വിദേശ മലയാളികളിൽ നിന്നും ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രളയത്തെത്തുടർന്ന് ഏതാണ്ട് 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം 27,000 കോടി രൂപ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ പുനർനിർമിക്കുന്നതിനായി വ്യക്തികളും സംഘടനകളും ഉൾപ്പെടെ നാനാഭാഗത്തു നിന്നും സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയുണ്ടായി. എന്നാൽ, അതുകൊണ്ടുമാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിലാണു പരമാവധി ധനസഹായം ലക്ഷ്യമിട്ട് മന്ത്രിമാർ വിദേശത്തേക്കു പോകാൻ തീരുമാനിച്ചത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ പുനർനിർമാണത്തിന് വിദേശരാജ്യങ്ങൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ട സന്ദർഭത്തിൽ ഇതേ രീതിയിൽ കേരളത്തിനും ഫണ്ട് ശേഖരിക്കുന്നതിൽ തെറ്റില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിപരീതമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ യുഎഇ സർക്കാർ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ തുക സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. ഇതുമൂലം മറ്റു രാജ്യങ്ങളിൽ നിന്നു ലഭിക്കാനിടയുണ്ടായിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതിനും അതിടയാക്കി. വൈര്യനിരാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാരിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തണം. പ്രകൃതിദുരന്തങ്ങളെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ സമീപനം കേരളജനത പൊറുക്കില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണു കേന്ദ്രസർക്കാർ ഇത്തരമൊരു സങ്കുചിത നിലപാട് സ്വീകരിച്ചത്.
കേരളത്തോടുള്ള ഈ വെല്ലുവിളി ഏറ്റെടുത്തു കേരളത്തെ പുനർനിർമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു കരുത്തു പകരണമെന്നു ലോകത്തെന്പാടുമുള്ള മലയാളികളോടു കോടിയേരി ബാലകൃഷ്ണൻ അഭ്യർഥിച്ചു. മനുഷ്യത്വരഹിതമായ സമീപനം തിരുത്തി മന്ത്രിമാർക്ക് യാത്രാനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രളയത്തെത്തുടർന്ന് ഏതാണ്ട് 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം 27,000 കോടി രൂപ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ പുനർനിർമിക്കുന്നതിനായി വ്യക്തികളും സംഘടനകളും ഉൾപ്പെടെ നാനാഭാഗത്തു നിന്നും സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയുണ്ടായി. എന്നാൽ, അതുകൊണ്ടുമാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിലാണു പരമാവധി ധനസഹായം ലക്ഷ്യമിട്ട് മന്ത്രിമാർ വിദേശത്തേക്കു പോകാൻ തീരുമാനിച്ചത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ പുനർനിർമാണത്തിന് വിദേശരാജ്യങ്ങൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ട സന്ദർഭത്തിൽ ഇതേ രീതിയിൽ കേരളത്തിനും ഫണ്ട് ശേഖരിക്കുന്നതിൽ തെറ്റില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിപരീതമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ യുഎഇ സർക്കാർ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ തുക സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. ഇതുമൂലം മറ്റു രാജ്യങ്ങളിൽ നിന്നു ലഭിക്കാനിടയുണ്ടായിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതിനും അതിടയാക്കി. വൈര്യനിരാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാരിന്റെ ഇത്തരം നിലപാടുകൾ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തണം. പ്രകൃതിദുരന്തങ്ങളെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ സമീപനം കേരളജനത പൊറുക്കില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണു കേന്ദ്രസർക്കാർ ഇത്തരമൊരു സങ്കുചിത നിലപാട് സ്വീകരിച്ചത്.
കേരളത്തോടുള്ള ഈ വെല്ലുവിളി ഏറ്റെടുത്തു കേരളത്തെ പുനർനിർമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു കരുത്തു പകരണമെന്നു ലോകത്തെന്പാടുമുള്ള മലയാളികളോടു കോടിയേരി ബാലകൃഷ്ണൻ അഭ്യർഥിച്ചു. മനുഷ്യത്വരഹിതമായ സമീപനം തിരുത്തി മന്ത്രിമാർക്ക് യാത്രാനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.