ചേർത്തല: ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ പേരിൽ മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് എസ്എൻഡിപി നേതൃയോഗം.
പ്രളയാനന്തര കേരളത്തിന് ഇതുതാങ്ങാനുള്ള ശേഷിപ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരും സർക്കാരും കൂട്ടായ ചർച്ചകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ യോഗം വിശ്വാസികൾക്കൊപ്പമാണെന്നും ഇപ്പോൾ നടക്കുന്ന പ്രതിഷേധ രീതികളെ അംഗീകരിക്കില്ലെന്നും യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നാഥനില്ലാതെ പലേടങ്ങളിലും കുടിലുകെട്ടി നടക്കുന്നതു ശബരിമലയെ നന്നാക്കാനുള്ളതല്ലെന്നും ചിലരുടെ വാശി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രേരിതവും വോട്ടു ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളെ അംഗീകരിക്കില്ല. പ്രത്യക്ഷ സമരത്തിനോ സമരത്തിനെതിരായ പ്രതിരോധത്തിനോ യോഗം ഇല്ലെന്നും ഈ സന്ദേശം താഴേത്തട്ടിലേക്കു നൽകിക്കഴിഞ്ഞെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചേർത്തല അശ്വനി റെസിഡൻസിയിൽ നടന്ന യോഗത്തിൽ യോഗം പ്രസിഡന്റ് എം.എൻ. സോമൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പ്രളയാനന്തര കേരളത്തിന് ഇതുതാങ്ങാനുള്ള ശേഷിപ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരും സർക്കാരും കൂട്ടായ ചർച്ചകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ യോഗം വിശ്വാസികൾക്കൊപ്പമാണെന്നും ഇപ്പോൾ നടക്കുന്ന പ്രതിഷേധ രീതികളെ അംഗീകരിക്കില്ലെന്നും യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നാഥനില്ലാതെ പലേടങ്ങളിലും കുടിലുകെട്ടി നടക്കുന്നതു ശബരിമലയെ നന്നാക്കാനുള്ളതല്ലെന്നും ചിലരുടെ വാശി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രേരിതവും വോട്ടു ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളെ അംഗീകരിക്കില്ല. പ്രത്യക്ഷ സമരത്തിനോ സമരത്തിനെതിരായ പ്രതിരോധത്തിനോ യോഗം ഇല്ലെന്നും ഈ സന്ദേശം താഴേത്തട്ടിലേക്കു നൽകിക്കഴിഞ്ഞെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചേർത്തല അശ്വനി റെസിഡൻസിയിൽ നടന്ന യോഗത്തിൽ യോഗം പ്രസിഡന്റ് എം.എൻ. സോമൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.