കൊച്ചി: സ്കൂൾ, കോളജ് വിദ്യാർഥികളുടെ യാത്രാ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം സജ്ജമാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് അസോസിയേഷൻ കേന്ദ്രസർക്കാരിനു നിവേദനം നൽകിയതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം 2019 ഏപ്രിൽ ഒന്നു വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിലാണ് അസോസിയേഷൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂളുകൾ സഹായം നൽകിയതും പ്രളയത്തിൽ നിരവധി സ്കൂളുകൾ തകർന്നതും മൂലം നിലവിലെ സാഹചര്യത്തിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നത് ഒട്ടുമിക്ക സ്കൂളുകൾക്കും അധിക ഭാരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു.
കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള കാലാവധി ഈ അധ്യായന വർഷം വരെ ദീർഘിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് അസോസിയേഷൻ കേന്ദ്രസർക്കാരിനു നിവേദനം നൽകിയതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം 2019 ഏപ്രിൽ ഒന്നു വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിലാണ് അസോസിയേഷൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂളുകൾ സഹായം നൽകിയതും പ്രളയത്തിൽ നിരവധി സ്കൂളുകൾ തകർന്നതും മൂലം നിലവിലെ സാഹചര്യത്തിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നത് ഒട്ടുമിക്ക സ്കൂളുകൾക്കും അധിക ഭാരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു.
കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള കാലാവധി ഈ അധ്യായന വർഷം വരെ ദീർഘിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.