തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും വർഷത്തിൽ രണ്ടു തവണ തദ്ദേശസ്വയംഭരണാധികാരികൾ പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവ്.
സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം, സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ജല ലഭ്യത ഉള്ള മൂത്രപ്പുര, കക്കൂസ്, മാലിന്യനിർമാർജന സൗകര്യങ്ങൾ, പെണ്‍കുട്ടികൾക്കായി നാക്പിൻ വെൻഡിംഗ് മെഷീൻ എന്നിവ സ്കൂളുകളിൽ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഹയർസെക്കൻഡറി തലത്തിൽ അധ്യയന സമയം വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളിൽ കുടിവെള്ള ലഭ്യതയുടെ അഭാവവും ശുചിത്വമില്ലായ്മയും മൂലം വിദ്യാർഥിനികൾ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ മുന്‍പാകെ ഹയർസെക്കൻഡറി വിദ്യാർഥിനികൾ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ എയ്ഡഡ്, അണ്‍എയ്ഡഡ് സ്ൂളുകളിൽ ഇത്തരം ക്രമീകരണങ്ങൾ ഉണ്ടെന്ന് എല്ലാ സ്കൂൾ അധികൃതരും ഉറപ്പാക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് കൈക്കൊള്ളണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചിരുന്നു. പരിശോധനയിൽ ഇത്തരം ക്രമീകരണങ്ങൾ ഇല്ലാത്ത സ്കൂളുകൾക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്നും പരാമർശമുണ്ടായിരുന്നു.
സൗകര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നല്‍കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനമേധാവികൾക്ക് പരിശോധന സംബന്ധിച്ചുള്ള സർക്കുലർ തദ്ദേശസ്വയംഭരണ വകുപ്പ് അയച്ചത്.
സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം, സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ജല ലഭ്യത ഉള്ള മൂത്രപ്പുര, കക്കൂസ്, മാലിന്യനിർമാർജന സൗകര്യങ്ങൾ, പെണ്‍കുട്ടികൾക്കായി നാക്പിൻ വെൻഡിംഗ് മെഷീൻ എന്നിവ സ്കൂളുകളിൽ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഹയർസെക്കൻഡറി തലത്തിൽ അധ്യയന സമയം വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളിൽ കുടിവെള്ള ലഭ്യതയുടെ അഭാവവും ശുചിത്വമില്ലായ്മയും മൂലം വിദ്യാർഥിനികൾ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ മുന്‍പാകെ ഹയർസെക്കൻഡറി വിദ്യാർഥിനികൾ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ എയ്ഡഡ്, അണ്‍എയ്ഡഡ് സ്ൂളുകളിൽ ഇത്തരം ക്രമീകരണങ്ങൾ ഉണ്ടെന്ന് എല്ലാ സ്കൂൾ അധികൃതരും ഉറപ്പാക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് കൈക്കൊള്ളണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചിരുന്നു. പരിശോധനയിൽ ഇത്തരം ക്രമീകരണങ്ങൾ ഇല്ലാത്ത സ്കൂളുകൾക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്നും പരാമർശമുണ്ടായിരുന്നു.
സൗകര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നല്‍കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനമേധാവികൾക്ക് പരിശോധന സംബന്ധിച്ചുള്ള സർക്കുലർ തദ്ദേശസ്വയംഭരണ വകുപ്പ് അയച്ചത്.