തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നടപ്പായാൽ ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഇരട്ടിയാകും. വ്യാവസായിക ആവശ്യങ്ങൾക്കും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വൈദ്യുതി നൽകുന്നത്.
ഉയർന്ന നിരക്കിലെ വൈദ്യുതി ലഭിക്കുന്നവരിൽ നിന്നു ലഭിക്കുന്ന അധിക തുക ഉപയോഗിച്ചാണ് ഗാർഹിക ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകി വരുന്നത്. 2013-ലെ വൈദ്യുതി നിയമപ്രകാരമാണ് ക്രോസ് സബ്സിഡി നൽകുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുത ഭേദഗതി ബിൽ നടപ്പിലായാൽ ക്രോസ് സബ്സിഡി പല ഘട്ടമായി ഇല്ലാതാകും. മാത്രമല്ല
ദേശീയ താരിഫ് നിർബന്ധമാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനേ ഉയരുകയും ചെയ്യും. സബ്സിഡി തുക നേരിട്ട് നൽകേണ്ടെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. എല്ലാവരും യഥാർഥ ബിൽ തുക അടയ്ക്കണം. സബ്സിഡി നൽകുന്നെങ്കിൽ ആ തുക ബാങ്കുവഴി നൽകണമെന്ന് നിയമത്തിൽ പറയുന്നു.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാകുമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം വൈദ്യുതി വിതരണം സപ്ലൈ എന്നിങ്ങനെ രണ്ടു പ്രത്യേക കന്പനികളാക്കണമെന്ന നിർദേശത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനായി അവസരം നൽകിയിട്ടുണ്ട്.
കേന്ദ്ര വൈദ്യുതി നയം പുനപരിശോധിക്കാനായി എല്ലാ സംസ്ഥാനങ്ങളും ഇടപെടണമെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർഥിച്ച് മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാർക്ക് മന്ത്രി എം.എം. മണി കത്തയച്ചു.
ഉയർന്ന നിരക്കിലെ വൈദ്യുതി ലഭിക്കുന്നവരിൽ നിന്നു ലഭിക്കുന്ന അധിക തുക ഉപയോഗിച്ചാണ് ഗാർഹിക ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകി വരുന്നത്. 2013-ലെ വൈദ്യുതി നിയമപ്രകാരമാണ് ക്രോസ് സബ്സിഡി നൽകുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുത ഭേദഗതി ബിൽ നടപ്പിലായാൽ ക്രോസ് സബ്സിഡി പല ഘട്ടമായി ഇല്ലാതാകും. മാത്രമല്ല
ദേശീയ താരിഫ് നിർബന്ധമാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനേ ഉയരുകയും ചെയ്യും. സബ്സിഡി തുക നേരിട്ട് നൽകേണ്ടെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. എല്ലാവരും യഥാർഥ ബിൽ തുക അടയ്ക്കണം. സബ്സിഡി നൽകുന്നെങ്കിൽ ആ തുക ബാങ്കുവഴി നൽകണമെന്ന് നിയമത്തിൽ പറയുന്നു.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാകുമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം വൈദ്യുതി വിതരണം സപ്ലൈ എന്നിങ്ങനെ രണ്ടു പ്രത്യേക കന്പനികളാക്കണമെന്ന നിർദേശത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനായി അവസരം നൽകിയിട്ടുണ്ട്.
കേന്ദ്ര വൈദ്യുതി നയം പുനപരിശോധിക്കാനായി എല്ലാ സംസ്ഥാനങ്ങളും ഇടപെടണമെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർഥിച്ച് മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാർക്ക് മന്ത്രി എം.എം. മണി കത്തയച്ചു.