കൊച്ചി: താരസംഘടനയായ അമ്മയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. നിലവിലെ സാഹചര്യത്തിൽ ഭാരവാഹികളുടെ യോഗം നാളെ ചേരാനാകുമോയെന്നു പരിശോധിക്കാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ നിർദേശം നൽകിയതായി ഭാരവാഹികൾ സ്ഥിരീകരിച്ചു.
നാളെത്തന്നെ യോഗം ചേരാനാണു നിലവിലെ തീരുമാനം. എന്നാൽ ഭാരവാഹികളിൽ എട്ടോളം പേർ സ്ഥലത്തുണ്ടാവില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ യോഗം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജഗദീഷും സിദ്ദിഖും വ്യത്യസ്ത നിലപാടുകളെടുത്തതാണു നിലവിൽ അമ്മയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
സംഘടനയിൽ ചേരിതിരിവില്ലെന്നും എല്ലാവരുടെയും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. പരസ്പരം ബഹുമാനം കുറയുന്പോഴാണ് കലഹങ്ങൾ ഉണ്ടാകുന്നത്. സിനിമയിൽ എല്ലാവരും സുഹൃത്തുക്കളാണ്. ചർച്ചകൾ നടക്കണം.
എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്. പറയേണ്ട വേദിയിൽ കാര്യങ്ങൾ പറയാതെ മറ്റു സ്ഥലങ്ങളിൽ പറയുന്നതു ശരിയല്ല. മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിനു ചില വിഷയങ്ങൾ വരുന്പോൾ രാജിവയ്ക്കാൻ തനിക്കും തോന്നിയിട്ടുണ്ടെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.
നാളെത്തന്നെ യോഗം ചേരാനാണു നിലവിലെ തീരുമാനം. എന്നാൽ ഭാരവാഹികളിൽ എട്ടോളം പേർ സ്ഥലത്തുണ്ടാവില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ യോഗം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജഗദീഷും സിദ്ദിഖും വ്യത്യസ്ത നിലപാടുകളെടുത്തതാണു നിലവിൽ അമ്മയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
സംഘടനയിൽ ചേരിതിരിവില്ലെന്നും എല്ലാവരുടെയും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. പരസ്പരം ബഹുമാനം കുറയുന്പോഴാണ് കലഹങ്ങൾ ഉണ്ടാകുന്നത്. സിനിമയിൽ എല്ലാവരും സുഹൃത്തുക്കളാണ്. ചർച്ചകൾ നടക്കണം.
എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്. പറയേണ്ട വേദിയിൽ കാര്യങ്ങൾ പറയാതെ മറ്റു സ്ഥലങ്ങളിൽ പറയുന്നതു ശരിയല്ല. മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിനു ചില വിഷയങ്ങൾ വരുന്പോൾ രാജിവയ്ക്കാൻ തനിക്കും തോന്നിയിട്ടുണ്ടെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.