കൊച്ചി: കെഎസ്ആർടിസി ബസ് കാറിൽ തട്ടിയ സംഭവത്തിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് താക്കോൽ ഊരിയെടുത്ത കാർ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. പള്ളുരുത്തി സിവിൽലൈൻ സ്വദേശി ഹണീഷി(24)നെതിരേയാണ് ആണ് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബസ് യാത്രികർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടോടെ കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുണ്ടായ സംഭവത്തിൽ സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ള അറുപതോളം യാത്രികരാണു മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിയത്. പള്ളുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണു ബസ് തട്ടിയത്. ഇതിൽ പ്രകോപിതരായ യാത്രികർ പാലാ-കൊന്നക്കാട് സർവീസ് നടത്തുന്ന പാലാ ഡിപ്പോയിലെ ബസ് ഡ്രൈവർ സാജു ചാക്കോയെ ആണ് മർദിച്ചത്.
ബസ് യാത്രികർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടോടെ കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുണ്ടായ സംഭവത്തിൽ സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ള അറുപതോളം യാത്രികരാണു മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിയത്. പള്ളുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണു ബസ് തട്ടിയത്. ഇതിൽ പ്രകോപിതരായ യാത്രികർ പാലാ-കൊന്നക്കാട് സർവീസ് നടത്തുന്ന പാലാ ഡിപ്പോയിലെ ബസ് ഡ്രൈവർ സാജു ചാക്കോയെ ആണ് മർദിച്ചത്.