+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാന്ധിജി-കസ്തൂർബാ സന്ദേശയാത്ര

കൊച്ചി: ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച സ്ഥലങ്ങളിലൂടെ ഒക്‌ടോബർ 22 മുതൽ നവംബർ രണ്ടുവരെ സന്ദേശയാത്ര നടത്തും. കേരള സർവോദയമണ്ഡലവും ഇതര ഗാന്ധിയൻ സംഘടനകളും
ഗാന്ധിജി-കസ്തൂർബാ  സന്ദേശയാത്ര
കൊച്ചി: ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച സ്ഥലങ്ങളിലൂടെ ഒക്‌ടോബർ 22 മുതൽ നവംബർ രണ്ടുവരെ സന്ദേശയാത്ര നടത്തും. കേരള സർവോദയമണ്ഡലവും ഇതര ഗാന്ധിയൻ സംഘടനകളും “ഗാന്ധിജിയിലൂടെ മുന്നോട്ട്-ഒരു സുസ്ഥിര സമൂഹത്തിനായി’’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണു സന്ദേശയാത്ര നടത്തുന്നത്. ഒക്‌ടോബർ 22-ന് ഒന്പതിന് പി. ഗോപിനാഥൻ നായർ നെയ്യാറ്റിൻകരയിൽ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. ഗാന്ധിജി അഞ്ചുതവണയായി കേരളത്തിലെ 134 കേന്ദ്രങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്.

നിരവധി ദിവസങ്ങൾ അദ്ദേഹം കേരളത്തിൽ താമസിച്ചിട്ടുമുണ്ട്. ഗാന്ധി സ്മരണകൾ ഉണർത്തുവാനും ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയ്ക്കു പകർന്നുനൽകുവാനും ഗാന്ധിജിയിലൂടെ മുന്നോട്ടു പോകേണ്ടതിന്‍റെ ആവശ്യകതയെ ലോകരെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണു സന്ദേശയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സർവോദയമണ്ഡലം സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസ് മാത്യു നേതൃത്വം നൽകുന്ന സന്ദേശയാത്രയോടൊപ്പം സി. ഹരിദാസ്, കെ.എ. ചന്ദ്രൻ, രാജീവ് മുരളി, എച്ച്. സുധീർ, ടി.എം. വർഗീസ്, വി.എം. അബ്ദുള്ള ഖാൻ, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, പത്മിനി ടീച്ചർ, ഡോ. എം.പി. മത്തായി, കെ.ജി. ജഗദീശൻ, ഡോ. ഗോപാലകൃഷ്ണനൻ നായർ, യു. രാമചന്ദ്രൻ, രാമൻ സാർ, അജിത് മലപ്പുറം, പവിത്രൻ തില്ലംങ്കരി, പവിത്രൻ കോതേരി, എൻ. കൃഷ്ണൻ നായർ, മാത്യു എം. കണ്ടത്തിൽ തുടങ്ങിയവർ സ്ഥിരമായി സഞ്ചരിക്കും.