കൊച്ചി: എറണാകുളം, തൃശൂർ ജില്ലകളിലെ രണ്ട് എടിഎമ്മുകളിൽ നിന്നായി 35 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുന്പോഴും പ്രത്യേക അന്വേഷണ സംഘത്തിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നിലവിൽ മോഷ്ടാക്കൾ ചാലക്കുടിയിൽ ഉപേക്ഷിച്ച് പോയ പിക്കപ്പ് വാനും കവർച്ചക്കാരുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകൾ. ഈ ദൃശ്യങ്ങൾ സംസ്ഥാന ക്രൈം റിക്കാഡ് ബ്യൂറോ പരിശോധിച്ചുവരികയാണ്. ഇരുന്പനത്തെയും, കൊരട്ടിയിലേയും എടിഎം കവർച്ചയിൽ ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് ജില്ലയിലെ ഇതരസംസ്ഥാന ക്യാന്പുകളിൽ പോലീസ് സംഘം പരിശോധന നടത്തും.
കോട്ടയം, തൃശൂർ ജില്ലകളിൽ ക്യാന്പുകളിൽ ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുടെ സഹായത്തോടെയായിരിക്കും പരിശോധന. സമാന രീതിയിൽ എടിഎം കൗണ്ടറുകൾ തകർത്ത് കവർച്ച നടത്തിയ കേസുകളിലെ വിശദാംശങ്ങൾ പരിശോധിക്കുന്ന അന്വേഷണസംഘം വിശദമായ പരിശോധനകൾക്ക് ശോഷമായിരിക്കും ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യപിപ്പിക്കുക.
നിലവിൽ മോഷ്ടാക്കൾ ചാലക്കുടിയിൽ ഉപേക്ഷിച്ച് പോയ പിക്കപ്പ് വാനും കവർച്ചക്കാരുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകൾ. ഈ ദൃശ്യങ്ങൾ സംസ്ഥാന ക്രൈം റിക്കാഡ് ബ്യൂറോ പരിശോധിച്ചുവരികയാണ്. ഇരുന്പനത്തെയും, കൊരട്ടിയിലേയും എടിഎം കവർച്ചയിൽ ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് ജില്ലയിലെ ഇതരസംസ്ഥാന ക്യാന്പുകളിൽ പോലീസ് സംഘം പരിശോധന നടത്തും.
കോട്ടയം, തൃശൂർ ജില്ലകളിൽ ക്യാന്പുകളിൽ ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുടെ സഹായത്തോടെയായിരിക്കും പരിശോധന. സമാന രീതിയിൽ എടിഎം കൗണ്ടറുകൾ തകർത്ത് കവർച്ച നടത്തിയ കേസുകളിലെ വിശദാംശങ്ങൾ പരിശോധിക്കുന്ന അന്വേഷണസംഘം വിശദമായ പരിശോധനകൾക്ക് ശോഷമായിരിക്കും ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യപിപ്പിക്കുക.