മങ്കൊന്പ്: വിതയ്ക്കു സമയമായപ്പോൾ വിത്തില്ലെന്നു പറയുന്നതു ശരിയായ നടപടിയല്ലെന്നു നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി. പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങൾ വിലയിരുത്താനും തെളിവെടുപ്പിനുമായി കുട്ടനാട്ടിലെത്തിയതായിരുന്നു എസ്. ശർമ എംഎൽഎ ചെയർമാനായ കമ്മിറ്റി. ഇതര ജില്ലകളിൽനിന്നോ മറ്റെന്തെങ്കിലും സംവിധാനമുപയോഗിച്ചോ കർഷകർക്കു വിത്ത് ലഭ്യമാകുന്നുണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
മഹാപ്രളയത്തിനുശേഷം അതിജീവനത്തിനായി കർഷകർ പുഞ്ചക്കൃഷിക്കു തയാറെടുക്കുന്പോൾ മുന്നൊരുക്കങ്ങൾക്കു വേഗം പോരെന്നു കമ്മിറ്റി വിലയിരുത്തി. വിത്തുക്ഷാമത്തിനു കാരണമായതു കേരളാ സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി (കെഎസ്എസ്ഡിഎ)യുടെ അനാസ്ഥയാണെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 15 ഇന ചോദ്യാവലിയുമായി നടത്തിയ തെളിവെടുപ്പിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകൾ, കർഷകർക്കു നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. കൃഷി, മൃഗസംരക്ഷണ വകുപ്പു ഉദ്യോഗസ്ഥരോടായിരുന്നു ഏറെയും വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താൻ 20 ശതമാനം തുകയായ 1.47 കോടി മാത്രമാണ് വിതരണം ചെയ്തത്. 80 ശതമാനം തുക ഇനിയും ബാക്കിയാണ്. ജില്ലയിലെ 802 മോട്ടോർ തറകൾ തകർന്നതിൽ 202 മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്കു മാത്രമാണു തുക അനുവദിച്ചിരിക്കുന്നത്. വാഴക്കൃഷിയിൽ 31.5 കോടി രൂപയുടെ നഷ്ടമുണ്ടായി. നെൽകർഷകർക്കടക്കം ഭൂരിഭാഗം കർഷകർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കുട്ടനാട്ടിലെ കാർഷിക മേഖല പൂർവസ്ഥിതിയിലാകാൻ കുറഞ്ഞത് ഒരുവർഷമെങ്കിലുമെടുക്കുമെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.
മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടന്ന തെളിവെടുപ്പു സംഘത്തിൽ എംഎൽഎമാരായ കെ.സി. ജോസഫ്, വി.വി. രാജേഷ്, മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, എ.പി. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, വി.ഡി. ദേവസ്യ, കോവൂർ കുഞ്ഞുമോൻ എന്നിവരും അംഗങ്ങളായിരുന്നു. തുടർന്ന് കൈനകരിയിൽ കൃഷിനാശമുണ്ടായ പാടശേഖരങ്ങളിലും സംഘം തെളിവെടുപ്പ് നടത്തി. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ ഉടൻ തന്നെ സർക്കാരിനു സമർപ്പിക്കുമെന്നു കമ്മിറ്റി ചെയർമാൻ എസ്. ശർമ അറിയിച്ചു.
മഹാപ്രളയത്തിനുശേഷം അതിജീവനത്തിനായി കർഷകർ പുഞ്ചക്കൃഷിക്കു തയാറെടുക്കുന്പോൾ മുന്നൊരുക്കങ്ങൾക്കു വേഗം പോരെന്നു കമ്മിറ്റി വിലയിരുത്തി. വിത്തുക്ഷാമത്തിനു കാരണമായതു കേരളാ സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി (കെഎസ്എസ്ഡിഎ)യുടെ അനാസ്ഥയാണെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 15 ഇന ചോദ്യാവലിയുമായി നടത്തിയ തെളിവെടുപ്പിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകൾ, കർഷകർക്കു നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. കൃഷി, മൃഗസംരക്ഷണ വകുപ്പു ഉദ്യോഗസ്ഥരോടായിരുന്നു ഏറെയും വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താൻ 20 ശതമാനം തുകയായ 1.47 കോടി മാത്രമാണ് വിതരണം ചെയ്തത്. 80 ശതമാനം തുക ഇനിയും ബാക്കിയാണ്. ജില്ലയിലെ 802 മോട്ടോർ തറകൾ തകർന്നതിൽ 202 മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്കു മാത്രമാണു തുക അനുവദിച്ചിരിക്കുന്നത്. വാഴക്കൃഷിയിൽ 31.5 കോടി രൂപയുടെ നഷ്ടമുണ്ടായി. നെൽകർഷകർക്കടക്കം ഭൂരിഭാഗം കർഷകർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കുട്ടനാട്ടിലെ കാർഷിക മേഖല പൂർവസ്ഥിതിയിലാകാൻ കുറഞ്ഞത് ഒരുവർഷമെങ്കിലുമെടുക്കുമെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.
മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടന്ന തെളിവെടുപ്പു സംഘത്തിൽ എംഎൽഎമാരായ കെ.സി. ജോസഫ്, വി.വി. രാജേഷ്, മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, എ.പി. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, വി.ഡി. ദേവസ്യ, കോവൂർ കുഞ്ഞുമോൻ എന്നിവരും അംഗങ്ങളായിരുന്നു. തുടർന്ന് കൈനകരിയിൽ കൃഷിനാശമുണ്ടായ പാടശേഖരങ്ങളിലും സംഘം തെളിവെടുപ്പ് നടത്തി. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ ഉടൻ തന്നെ സർക്കാരിനു സമർപ്പിക്കുമെന്നു കമ്മിറ്റി ചെയർമാൻ എസ്. ശർമ അറിയിച്ചു.