കൊച്ചി: 200 കോടിയുടെ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അലിയുടെ ഒളിത്താവളങ്ങൾ എക്സൈസ് കണ്ടെത്തി. ചെന്നൈ നഗരത്തിലും ട്രിപ്ലിക്കേനിലുമായി അഞ്ച് മുറികളിലായിട്ടായിരുന്നു അലിയുടെ താമസമെന്നാണ് എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. നേരത്തെ പിടിയിലായ പ്രശാന്ത് കുമാറുമൊത്താണ് സംഘം ചെന്നൈയിൽ തെളിവെടുപ്പ് നടത്തുന്നത്.
ട്രിപ്ലിക്കേനിൽ പ്രശാന്ത് കുമാർ താമസിച്ച സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു. പ്രശാന്തിന്റെ ഭാര്യയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അലി, നാട്ടുകാരായ ചിലരുടെ പേരിലാണ് അഞ്ചിടത്തും മുറികളെടുത്തിട്ടുള്ളത്. മലേഷ്യയിൽ സ്ഥിരംജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രശാന്തിനെ മയക്കുമരുന്ന് കടത്തിന് അലി കൂടെ ചേർത്തത്.
അതേസമയം, അലി രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. അലിയുടെ പേരിൽ പാസ്പോർട്ട് ഉണ്ടോയെന്നും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാൽ മറ്റേതെങ്കിലും പേരിൽ പാസ്പോർട്ട് എടുത്തിരിക്കാൻ സാധ്യതയുണ്ടെന്നാണു നിഗമനം. ഇയാൾ ഇതിനകം രാജ്യം വിട്ടിട്ടുണ്ടെങ്കിൽ തിരിച്ചെത്തുന്പോൾ പിടിയിലാകാൻ ലുക്ക്ഔട്ട് സർക്കുലർ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
എസ്ഐമാരായ സുധീപ്കുമാർ, കൃഷ്ണകുമാർ, എഎസ്ഐ സെയ്ഫുദീൻ, സിഇഒ റോബി എന്നിവരാണ് അന്വേഷണവുമായി ചെന്നൈയിലുള്ളത്. ഇവർ നാളെ തിരിച്ചെത്തും. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മയക്കുമരുന്ന് കടത്ത് വിവരങ്ങൾ ചർച്ച ചെയ്യും.
ട്രിപ്ലിക്കേനിൽ പ്രശാന്ത് കുമാർ താമസിച്ച സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു. പ്രശാന്തിന്റെ ഭാര്യയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അലി, നാട്ടുകാരായ ചിലരുടെ പേരിലാണ് അഞ്ചിടത്തും മുറികളെടുത്തിട്ടുള്ളത്. മലേഷ്യയിൽ സ്ഥിരംജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രശാന്തിനെ മയക്കുമരുന്ന് കടത്തിന് അലി കൂടെ ചേർത്തത്.
അതേസമയം, അലി രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. അലിയുടെ പേരിൽ പാസ്പോർട്ട് ഉണ്ടോയെന്നും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാൽ മറ്റേതെങ്കിലും പേരിൽ പാസ്പോർട്ട് എടുത്തിരിക്കാൻ സാധ്യതയുണ്ടെന്നാണു നിഗമനം. ഇയാൾ ഇതിനകം രാജ്യം വിട്ടിട്ടുണ്ടെങ്കിൽ തിരിച്ചെത്തുന്പോൾ പിടിയിലാകാൻ ലുക്ക്ഔട്ട് സർക്കുലർ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
എസ്ഐമാരായ സുധീപ്കുമാർ, കൃഷ്ണകുമാർ, എഎസ്ഐ സെയ്ഫുദീൻ, സിഇഒ റോബി എന്നിവരാണ് അന്വേഷണവുമായി ചെന്നൈയിലുള്ളത്. ഇവർ നാളെ തിരിച്ചെത്തും. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മയക്കുമരുന്ന് കടത്ത് വിവരങ്ങൾ ചർച്ച ചെയ്യും.