പത്തനംതിട്ട: തുലാമാസ പൂജയ്ക്കു നട തുറക്കുന്നതിനു മുന്നോടിയായി നിലയ്ക്കലും പന്പയിലും സമരകോലാഹലം. വിവിധ ഹൈന്ദവസംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും സമരവേദി നിലയ്ക്കലും പന്പയിലുമായി ക്രമീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം എരുമേലിയും പത്തനംതിട്ടയും സമരവേദിയാക്കുന്നവരുമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഇന്നു പത്തനംതിട്ടയിൽ ഉപവസിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഇന്നു നിലയ്ക്കലിൽ ഉപവാസത്തിൽ അണിചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ആചാരസംരക്ഷണ സമിതി ഒരാഴ്ചയായി നിലയ്ക്കലിൽ പർണശാല കെട്ടി സമരം നടത്തിവരികയായിരുന്നു. ഇവരോടൊപ്പം ഇന്നലെ നൂറുകണക്കിനു യുവജനങ്ങൾ പന്തളത്തുനിന്നു ബൈക്ക് റാലിയായി എത്തി അണിചേർന്നു. വിവിധ സംഘടനകൾ ഉപവാസം, നാമജപസംഗമം തുടങ്ങിയ പരിപാടികളുമായി ഇന്നു നിലയ്ക്കലും പന്പയിലുമെത്തും. ശിവസേന അടക്കമുള്ള പാർട്ടികൾ യുവതികളെ തടയുമെന്ന മുന്നറിയിപ്പുമായാണ് സമരരംഗത്തുള്ളത്. പന്തളത്തുനിന്നു യുവാക്കൾ ബൈക്ക് റാലിയായി ഇന്നലെ വൈകുന്നേരം നിലയ്ക്കലിലെത്തിയിട്ടുണ്ട്. നിലയ്ക്കൽ, അട്ടത്തോട്, പന്പ ഭാഗങ്ങളിൽ തീർഥാടകരെ പരിശോധിച്ചു കടത്തിവിടാനാണു സമരക്കാരുടെ നീക്കം.
10നു താഴെയുള്ളപെൺകുട്ടികളുടെയും 50നു മുകളിൽ പ്രായമുള്ളവരുടെയുംയാത്രയെയും ഇതു തടസപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. വിശ്വാസികളായെത്തുന്ന ഇത്തരക്കാരെ തടയുന്നതും സംഘർഷത്തിലേക്കു നീങ്ങാം. ുസമരകോലാഹലങ്ങളും വിവാദങ്ങളും പിന്നാലെ കൂടിയതോടെ മാസപൂജയ്ക്ക് എത്തുന്ന തീർഥാടകർക്കു പന്പയിലും നിലയ്ക്കലിലും അധികമായ സൗകര്യങ്ങളും ലഭ്യമാക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചിട്ടില്ല. പ്രളയത്തിൽ തകർന്നടിഞ്ഞ പന്പയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പോലും പാതിവഴിയിലാണ്. ഇതിനിടെ, ഇന്നലെ മുതൽ ശക്തമായി മഴ പെയ്യുന്നതും യാത്രയ്ക്കു തടസമാകും.
ആചാരസംരക്ഷണ സമിതി ഒരാഴ്ചയായി നിലയ്ക്കലിൽ പർണശാല കെട്ടി സമരം നടത്തിവരികയായിരുന്നു. ഇവരോടൊപ്പം ഇന്നലെ നൂറുകണക്കിനു യുവജനങ്ങൾ പന്തളത്തുനിന്നു ബൈക്ക് റാലിയായി എത്തി അണിചേർന്നു. വിവിധ സംഘടനകൾ ഉപവാസം, നാമജപസംഗമം തുടങ്ങിയ പരിപാടികളുമായി ഇന്നു നിലയ്ക്കലും പന്പയിലുമെത്തും. ശിവസേന അടക്കമുള്ള പാർട്ടികൾ യുവതികളെ തടയുമെന്ന മുന്നറിയിപ്പുമായാണ് സമരരംഗത്തുള്ളത്. പന്തളത്തുനിന്നു യുവാക്കൾ ബൈക്ക് റാലിയായി ഇന്നലെ വൈകുന്നേരം നിലയ്ക്കലിലെത്തിയിട്ടുണ്ട്. നിലയ്ക്കൽ, അട്ടത്തോട്, പന്പ ഭാഗങ്ങളിൽ തീർഥാടകരെ പരിശോധിച്ചു കടത്തിവിടാനാണു സമരക്കാരുടെ നീക്കം.
10നു താഴെയുള്ളപെൺകുട്ടികളുടെയും 50നു മുകളിൽ പ്രായമുള്ളവരുടെയുംയാത്രയെയും ഇതു തടസപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. വിശ്വാസികളായെത്തുന്ന ഇത്തരക്കാരെ തടയുന്നതും സംഘർഷത്തിലേക്കു നീങ്ങാം. ുസമരകോലാഹലങ്ങളും വിവാദങ്ങളും പിന്നാലെ കൂടിയതോടെ മാസപൂജയ്ക്ക് എത്തുന്ന തീർഥാടകർക്കു പന്പയിലും നിലയ്ക്കലിലും അധികമായ സൗകര്യങ്ങളും ലഭ്യമാക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചിട്ടില്ല. പ്രളയത്തിൽ തകർന്നടിഞ്ഞ പന്പയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പോലും പാതിവഴിയിലാണ്. ഇതിനിടെ, ഇന്നലെ മുതൽ ശക്തമായി മഴ പെയ്യുന്നതും യാത്രയ്ക്കു തടസമാകും.