കൊച്ചി: നടൻ അലൻസിയറിനെതിരേ ലൈംഗിക ആരോപണവുമായി യുവനടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ തന്നോടു മോശമായി പെരുമാറിയെന്നും താനതിനോടു ശക്തമായി പ്രതികരിക്കുകയാണുണ്ടായതെന്നും ഫേസ്ബുക്ക് ലൈവിലൂടെ ദിവ്യ വെളിപ്പെടുത്തി.
തന്നോടു മോശമായി പെരുമാറിയശേഷം അലൻസിയർ ഇക്കാര്യം അഭിമാനത്തോടെ സംവിധായകനോടു പറഞ്ഞതായി അറിഞ്ഞു. സെറ്റിൽവച്ചു പെണ്‍കുട്ടികളെ താൻ ഉപയോഗിച്ചു എന്ന രീതിയിലായിരുന്നു അലൻസിയർ പറഞ്ഞത്. ഉടൻതന്നെ താൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു പ്രതിഷേധം അറിയിച്ചു.
തന്റെ ഭാഗത്തുനിന്ന് ആദ്യമായി സംഭവിച്ച തെറ്റാണെന്നും ഏതു മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു കരയുകയാണ് അപ്പോൾ അലൻസിയർ ചെയ്തത്.ഒരു തരത്തിലും തന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചെയ്തുപോയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രായത്തെ ബഹുമാനിച്ചു ക്ഷമിക്കാൻ തയാറായതാണ്. പക്ഷേ മറ്റു സെറ്റുകളിലും അലൻസിയർ ഇങ്ങനെ പെരുമാറുന്നുണ്ടെന്ന് അറിയാനിടയായതാണ് ഇങ്ങനൊരു വെളിപ്പെടുത്തലിനു തന്നെ പ്രേരിപ്പിച്ചതെന്നു ദിവ്യ ഗോപിനാഥ് പറയുന്നു.
താൻ മോശമായി പെരുമാറിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ പകുതിയിലധികവും അസത്യങ്ങളാണെന്നു നടൻ അലൻസിയർ പറഞ്ഞു. എല്ലാവരോടും സൗഹൃദപരമായി പെരുമാറുന്ന ആളാണ് താൻ. അത്തരം പെരുമാറ്റത്തെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാകാമെന്നും അലൻസിയർ പറഞ്ഞു.
തന്നോടു മോശമായി പെരുമാറിയശേഷം അലൻസിയർ ഇക്കാര്യം അഭിമാനത്തോടെ സംവിധായകനോടു പറഞ്ഞതായി അറിഞ്ഞു. സെറ്റിൽവച്ചു പെണ്‍കുട്ടികളെ താൻ ഉപയോഗിച്ചു എന്ന രീതിയിലായിരുന്നു അലൻസിയർ പറഞ്ഞത്. ഉടൻതന്നെ താൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു പ്രതിഷേധം അറിയിച്ചു.
തന്റെ ഭാഗത്തുനിന്ന് ആദ്യമായി സംഭവിച്ച തെറ്റാണെന്നും ഏതു മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു കരയുകയാണ് അപ്പോൾ അലൻസിയർ ചെയ്തത്.ഒരു തരത്തിലും തന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചെയ്തുപോയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രായത്തെ ബഹുമാനിച്ചു ക്ഷമിക്കാൻ തയാറായതാണ്. പക്ഷേ മറ്റു സെറ്റുകളിലും അലൻസിയർ ഇങ്ങനെ പെരുമാറുന്നുണ്ടെന്ന് അറിയാനിടയായതാണ് ഇങ്ങനൊരു വെളിപ്പെടുത്തലിനു തന്നെ പ്രേരിപ്പിച്ചതെന്നു ദിവ്യ ഗോപിനാഥ് പറയുന്നു.
താൻ മോശമായി പെരുമാറിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ പകുതിയിലധികവും അസത്യങ്ങളാണെന്നു നടൻ അലൻസിയർ പറഞ്ഞു. എല്ലാവരോടും സൗഹൃദപരമായി പെരുമാറുന്ന ആളാണ് താൻ. അത്തരം പെരുമാറ്റത്തെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാകാമെന്നും അലൻസിയർ പറഞ്ഞു.