രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം തേടി പതിനായിരങ്ങൾ ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെത്തി.
തിരുക്കർമങ്ങളിൽ പങ്കെടുത്തും കബറിടത്തിങ്കൽ പ്രാർഥിച്ചും നേർച്ചസദ്യയിൽ പങ്കെടുത്തും ആത്മീയ നിറവ് നേടിയാണു വിശ്വാസികൾ മടങ്ങിയത്. പുലർച്ച മുതൽ വൈകുന്നേരം വരെ പള്ളിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞിരുന്നു. രാവിലെ മുതൽ തന്നെ കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ ഭക്തജനങ്ങളുടെ അത്യപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഒൻപതിനു വൈസ് പോസ്റ്റുലേറ്റർ റവ.ഡോ.സെബാസ്റ്റ്യൻ നടുത്തടം നേർച്ചഭക്ഷണം വെഞ്ചരിച്ചു.
പള്ളി മൈതാനത്തു തയാറാക്കിയ പതിനൊന്ന് ബൂത്തുകളിൽ അപ്പോൾത്തന്നെ നേർച്ചഭക്ഷണം വിതരണവും ആരംഭിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ജാതിമത ഭേദമെന്യേ ഒഴുകിയെത്തിയ ഭക്തജനങ്ങളുടെ തിരക്ക് കുഞ്ഞച്ചന്റെ കബറിടത്തിങ്കലും കുഞ്ഞച്ചൻ മ്യൂസിയത്തിലും നേർച്ചഭക്ഷണം വിതരണം ചെയ്ത കൗണ്ടറുകളിലും അനുഭവപ്പെട്ടു. കെഎസ്ആർടിസി നടത്തിയ സ്പെഷൽ സർവീസുകളും അഞ്ഞൂറിൽപ്പരം വോളൻഡിയർമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനങ്ങളും ഭക്തജനങ്ങൾക്ക് ഏറെ സഹായകരമായി.
വിനയവും ലാളിത്യവും കുഞ്ഞച്ചന്റെ മുഖമുദ്ര: മാർ കല്ലറങ്ങാട്ട്
രാമപുരം: ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വിനയവും ലാളിത്വവുമാണു കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയതെന്നു പാലാ രൂപത മെത്രാൻ ജോസഫ് കല്ലറങ്ങാട്ട്. നിഷ്ക്രിയനായോ നിരാശനായോ ആയിരിക്കാതെ ജീവിതത്തിലുടനീളം അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതി ലക്ഷ്യംവച്ചു ജീവിച്ച കുഞ്ഞച്ചൻ സീറോ മലബാർസഭയ്ക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു തിരുനാൾ റാസ അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. വർഗീയതയും നിരീശ്വരവാദവും പെരുകുന്ന ഈകാലത്ത് ആത്മീയ മൂല്യങ്ങൾ വിശ്വാസികളിൽനിന്ന് അകലുകയാണ്. ഈ കാലഘട്ടത്തിലാണ് കുഞ്ഞച്ചന്റെ ജീവിത മാതൃക നമുക്കു പ്രചോദകമാവേണ്ടത്. കുഞ്ഞച്ചൻ ഓരോ വീടുകളിലും എത്തുന്പോൾ യേശു ഞങ്ങളുടെ വീട്ടിൽ വന്നു എന്ന അനുഭവമാണ് തങ്ങൾക്ക് ഉണ്ടാകുന്നതെന്നു വീട്ടുകാർ പറയുമായിരുന്നുവെന്നും ബിഷപ് പറഞ്ഞു.
തിരുക്കർമങ്ങളിൽ പങ്കെടുത്തും കബറിടത്തിങ്കൽ പ്രാർഥിച്ചും നേർച്ചസദ്യയിൽ പങ്കെടുത്തും ആത്മീയ നിറവ് നേടിയാണു വിശ്വാസികൾ മടങ്ങിയത്. പുലർച്ച മുതൽ വൈകുന്നേരം വരെ പള്ളിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞിരുന്നു. രാവിലെ മുതൽ തന്നെ കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ ഭക്തജനങ്ങളുടെ അത്യപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഒൻപതിനു വൈസ് പോസ്റ്റുലേറ്റർ റവ.ഡോ.സെബാസ്റ്റ്യൻ നടുത്തടം നേർച്ചഭക്ഷണം വെഞ്ചരിച്ചു.
പള്ളി മൈതാനത്തു തയാറാക്കിയ പതിനൊന്ന് ബൂത്തുകളിൽ അപ്പോൾത്തന്നെ നേർച്ചഭക്ഷണം വിതരണവും ആരംഭിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ജാതിമത ഭേദമെന്യേ ഒഴുകിയെത്തിയ ഭക്തജനങ്ങളുടെ തിരക്ക് കുഞ്ഞച്ചന്റെ കബറിടത്തിങ്കലും കുഞ്ഞച്ചൻ മ്യൂസിയത്തിലും നേർച്ചഭക്ഷണം വിതരണം ചെയ്ത കൗണ്ടറുകളിലും അനുഭവപ്പെട്ടു. കെഎസ്ആർടിസി നടത്തിയ സ്പെഷൽ സർവീസുകളും അഞ്ഞൂറിൽപ്പരം വോളൻഡിയർമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനങ്ങളും ഭക്തജനങ്ങൾക്ക് ഏറെ സഹായകരമായി.
വിനയവും ലാളിത്യവും കുഞ്ഞച്ചന്റെ മുഖമുദ്ര: മാർ കല്ലറങ്ങാട്ട്
രാമപുരം: ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വിനയവും ലാളിത്വവുമാണു കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയതെന്നു പാലാ രൂപത മെത്രാൻ ജോസഫ് കല്ലറങ്ങാട്ട്. നിഷ്ക്രിയനായോ നിരാശനായോ ആയിരിക്കാതെ ജീവിതത്തിലുടനീളം അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതി ലക്ഷ്യംവച്ചു ജീവിച്ച കുഞ്ഞച്ചൻ സീറോ മലബാർസഭയ്ക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു തിരുനാൾ റാസ അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. വർഗീയതയും നിരീശ്വരവാദവും പെരുകുന്ന ഈകാലത്ത് ആത്മീയ മൂല്യങ്ങൾ വിശ്വാസികളിൽനിന്ന് അകലുകയാണ്. ഈ കാലഘട്ടത്തിലാണ് കുഞ്ഞച്ചന്റെ ജീവിത മാതൃക നമുക്കു പ്രചോദകമാവേണ്ടത്. കുഞ്ഞച്ചൻ ഓരോ വീടുകളിലും എത്തുന്പോൾ യേശു ഞങ്ങളുടെ വീട്ടിൽ വന്നു എന്ന അനുഭവമാണ് തങ്ങൾക്ക് ഉണ്ടാകുന്നതെന്നു വീട്ടുകാർ പറയുമായിരുന്നുവെന്നും ബിഷപ് പറഞ്ഞു.