കൊച്ചി: ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് അർധരാത്രി 12 മുതൽ നടത്തുന്ന 24 മണിക്കൂർ ഹാർത്താലിനു പിന്തുണയുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി).
അവിശ്വാസികൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും തടയുമെന്ന് എഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാന്പുകൾ തുറന്ന് ഉപരോധം തീർക്കും.
ഹർത്താലിൽനിന്നു നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.
അവിശ്വാസികൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും തടയുമെന്ന് എഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാന്പുകൾ തുറന്ന് ഉപരോധം തീർക്കും.
ഹർത്താലിൽനിന്നു നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.