തിരുവനന്തപുരം: പോലീസുകാർക്കെതിരേയുള്ള പരാതികൾ അന്വേഷിക്കുന്ന ജുഡീഷൽ അധികാരത്തോടു കൂടിയ പോലീസ് കംപ്ലയൻസ് അഥോറിറ്റിയുടെ പരാതി കേൾക്കാനുള്ള സംവിധാനത്തിൽ മാറ്റം വരുത്താനായി പോലീസ് ആക്ടിൽ ഭേദഗതി വരുത്തിയുള്ള ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കം അടുത്ത മന്ത്രിസഭയിലേക്കു മാറ്റി.
മൂന്നംഗ പോലീസ് കംപ്ലയൻസ് അഥോറിറ്റിയിൽ ഭൂരിഭാഗം പേരും ഒരുമിച്ചു കേസുകൾ കേൾക്കണമെന്നാണു വ്യവസ്ഥ. ഇതിൽ മാറ്റം വരുത്തി ചെയർമാനും ഓരോ അംഗത്തിനും വ്യത്യസ്തമായി കേസുകൾ കേൾക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനായി പോലീസ് ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു മന്ത്രിസഭാ ശ്രമം. മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തി ഇക്കാര്യം ചർച്ച നടത്തി.
എന്നാൽ, ഇത്തരത്തിൽ മാറ്റം വരുത്തുന്പോഴുള്ള നിയമ പ്രശ്നങ്ങൾ ചില മന്ത്രിമാർ മന്ത്രിസഭയിൽ പറഞ്ഞു. ഇതേ തുടർന്നു നിയമ പ്രശ്നങ്ങൾ ഒഴിവാക്കിയശേഷം നിയമ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചാൽ മതിയെന്നു മുഖ്യമന്ത്രി നിർദേശിച്ചു. തുടർന്നു വിഷയം അടുത്ത മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.
മൂന്നംഗ പോലീസ് കംപ്ലയൻസ് അഥോറിറ്റിയിൽ ഭൂരിഭാഗം പേരും ഒരുമിച്ചു കേസുകൾ കേൾക്കണമെന്നാണു വ്യവസ്ഥ. ഇതിൽ മാറ്റം വരുത്തി ചെയർമാനും ഓരോ അംഗത്തിനും വ്യത്യസ്തമായി കേസുകൾ കേൾക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനായി പോലീസ് ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു മന്ത്രിസഭാ ശ്രമം. മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തി ഇക്കാര്യം ചർച്ച നടത്തി.
എന്നാൽ, ഇത്തരത്തിൽ മാറ്റം വരുത്തുന്പോഴുള്ള നിയമ പ്രശ്നങ്ങൾ ചില മന്ത്രിമാർ മന്ത്രിസഭയിൽ പറഞ്ഞു. ഇതേ തുടർന്നു നിയമ പ്രശ്നങ്ങൾ ഒഴിവാക്കിയശേഷം നിയമ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചാൽ മതിയെന്നു മുഖ്യമന്ത്രി നിർദേശിച്ചു. തുടർന്നു വിഷയം അടുത്ത മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.