മങ്കൊന്പ്: പ്രളയത്തെ അതിജീവിച്ച് പുഞ്ചകൃഷിക്കൊരുങ്ങിയ കർഷകർക്ക് അവസാന നിമിഷത്തിൽ കൃഷിവകുപ്പിന്റെ ഇരുട്ടടി. നിലമൊരുക്കൽ പൂർത്തിയാക്കി വിതയ്ക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കുന്പോൾ വിത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാനാണ് കൃഷിവകുപ്പിന്റെ നിർദേശം.
ഇക്കാര്യം അതതു പാടശേഖര സമിതികളെ അറിയിക്കാൻ കൃഷി ഓഫീർമാർക്കു നിർദേശം ലഭിച്ചു. എന്നാൽ, അവസാന നിമിഷത്തിൽ എവിടെനിന്നു വിത്തുകണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ.
ഇതോടെ കുട്ടനാട്ടിൽ ഇക്കൊല്ലത്തെ പുഞ്ചകൃഷി അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്.
ഏകദേശം 26,500 ഹെക്ടറിലാണ് ജില്ലയിൽ പുഞ്ചകൃഷിക്കു ലക്ഷ്യമിട്ടിരുന്നത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കുട്ടനാട്ടിൽ മാത്രം 3,700 ടണ് വിത്താണ് ആവശ്യമായിട്ടുള്ളത്.
പ്രളയദുരിതം കണക്കിലെടുത്തു ഇത്തവണ ഏക്കറൊന്നിന് 50 കിലോഗ്രാം വിത്തു വീതം സൗജന്യമായി നൽകുമെന്നു കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നതിനാൽ കർഷകർ മറ്റു മാർഗങ്ങളൊന്നും തേടിയിരുന്നില്ല. മിക്ക പാടശേഖരങ്ങളും നിലമൊരുക്കൽ പൂർത്തിയാക്കി വിത കാത്തു കിടക്കുകയാണ്. നേരത്തേതന്നെ നിലമൊരുക്കൽ പൂർത്തിയാക്കിയ പാടങ്ങൾ നിലം ഉണങ്ങാതിരിക്കാൻ വീണ്ടും വെള്ളം കയറ്റിയിരുന്നു.
പരന്പരാഗത രീതിയനുസരിച്ച് തുലാം പത്തിന് (ഒക്ടോബർ അസാനം) വിതയാരംഭിക്കാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ, അവസാന ഘട്ടമെത്തിയപ്പോൾ കർഷകർ സ്വന്തം നിലയിൽ വിത്തു കണ്ടെത്തണമെന്നാണ് കൃഷിഭവനുകളിൽനിന്നു പാടശേഖരസമിതികൾക്കു ലഭിച്ച നിർദേശം.
ഇപ്പോഴത്തെ സാഹചര്യമനുസരിച്ചു നവംബർ പകുതിയോടെ മാത്രമേ കേരളാ സീഡ്സിന്റെ വിത്തു ലഭ്യമാകൂയെന്നാണ് വിവരം. പാലക്കാട്ടുനിന്നുമെത്തേണ്ട വിത്തിന്റെ പ്രോസസിഗ് നടക്കുന്നതേയുള്ളൂ. കുട്ടനാട്ടിലെ പാടശേഖരങ്ങൾക്കാവശ്യമായ ഉമ നെൽവിത്തിനാണ് ഇപ്പോൾ ദൗർലഭ്യം. ജ്യോതി വിത്ത് ലഭ്യമാണ്. കുട്ടനാടൻ കർഷകർക്ക് ഉമയോടാണു പ്രിയം. കർണാടകയിലാണ് ഇപ്പോൾ ഉമ ആവശ്യത്തിനുള്ളത്.
എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ വിത്തു കണ്ടെത്താൻ പാടശേഖരസമിതികൾക്കു കഴിയുമോയെന്നു സംശയമാണ്. ഒരു പാടത്തുതന്നെ മുഴുവൻ കർഷകർക്കും ഏകദേശം ഒരേസമയത്തു വിത്തു കിട്ടിയാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ. ചന്പക്കുളം ബ്ലോക്കിൽ 8400 ഹെക്ടറും രാമങ്കരി ബ്ലോക്കിൽ 9675 ഹെക്ടറും വിത കാത്തു കിടക്കുകയാണ്.
ഇക്കാര്യം അതതു പാടശേഖര സമിതികളെ അറിയിക്കാൻ കൃഷി ഓഫീർമാർക്കു നിർദേശം ലഭിച്ചു. എന്നാൽ, അവസാന നിമിഷത്തിൽ എവിടെനിന്നു വിത്തുകണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ.
ഇതോടെ കുട്ടനാട്ടിൽ ഇക്കൊല്ലത്തെ പുഞ്ചകൃഷി അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്.
ഏകദേശം 26,500 ഹെക്ടറിലാണ് ജില്ലയിൽ പുഞ്ചകൃഷിക്കു ലക്ഷ്യമിട്ടിരുന്നത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കുട്ടനാട്ടിൽ മാത്രം 3,700 ടണ് വിത്താണ് ആവശ്യമായിട്ടുള്ളത്.
പ്രളയദുരിതം കണക്കിലെടുത്തു ഇത്തവണ ഏക്കറൊന്നിന് 50 കിലോഗ്രാം വിത്തു വീതം സൗജന്യമായി നൽകുമെന്നു കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നതിനാൽ കർഷകർ മറ്റു മാർഗങ്ങളൊന്നും തേടിയിരുന്നില്ല. മിക്ക പാടശേഖരങ്ങളും നിലമൊരുക്കൽ പൂർത്തിയാക്കി വിത കാത്തു കിടക്കുകയാണ്. നേരത്തേതന്നെ നിലമൊരുക്കൽ പൂർത്തിയാക്കിയ പാടങ്ങൾ നിലം ഉണങ്ങാതിരിക്കാൻ വീണ്ടും വെള്ളം കയറ്റിയിരുന്നു.
പരന്പരാഗത രീതിയനുസരിച്ച് തുലാം പത്തിന് (ഒക്ടോബർ അസാനം) വിതയാരംഭിക്കാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ, അവസാന ഘട്ടമെത്തിയപ്പോൾ കർഷകർ സ്വന്തം നിലയിൽ വിത്തു കണ്ടെത്തണമെന്നാണ് കൃഷിഭവനുകളിൽനിന്നു പാടശേഖരസമിതികൾക്കു ലഭിച്ച നിർദേശം.
ഇപ്പോഴത്തെ സാഹചര്യമനുസരിച്ചു നവംബർ പകുതിയോടെ മാത്രമേ കേരളാ സീഡ്സിന്റെ വിത്തു ലഭ്യമാകൂയെന്നാണ് വിവരം. പാലക്കാട്ടുനിന്നുമെത്തേണ്ട വിത്തിന്റെ പ്രോസസിഗ് നടക്കുന്നതേയുള്ളൂ. കുട്ടനാട്ടിലെ പാടശേഖരങ്ങൾക്കാവശ്യമായ ഉമ നെൽവിത്തിനാണ് ഇപ്പോൾ ദൗർലഭ്യം. ജ്യോതി വിത്ത് ലഭ്യമാണ്. കുട്ടനാടൻ കർഷകർക്ക് ഉമയോടാണു പ്രിയം. കർണാടകയിലാണ് ഇപ്പോൾ ഉമ ആവശ്യത്തിനുള്ളത്.
എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ വിത്തു കണ്ടെത്താൻ പാടശേഖരസമിതികൾക്കു കഴിയുമോയെന്നു സംശയമാണ്. ഒരു പാടത്തുതന്നെ മുഴുവൻ കർഷകർക്കും ഏകദേശം ഒരേസമയത്തു വിത്തു കിട്ടിയാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ. ചന്പക്കുളം ബ്ലോക്കിൽ 8400 ഹെക്ടറും രാമങ്കരി ബ്ലോക്കിൽ 9675 ഹെക്ടറും വിത കാത്തു കിടക്കുകയാണ്.