കൊച്ചി: റൂട്ട് പുനഃക്രമീകരിച്ച എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിനിൽ റിസർവേഷൻ നടത്തി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ്. യാത്രയാരംഭിക്കുന്നതിന്റെ തലേന്നുവരെ ഇരുഭാഗത്തേക്കും റിസർവേഷൻ ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥിതിയാണ്. ബംഗളൂരു സിറ്റി (കെഎസ്ആർ ബംഗളൂരു സ്റ്റേഷൻ) വരെയുണ്ടായിരുന്ന ട്രെയിൻ ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണു യാത്രക്കാർ കുറയാൻ കാരണം.
ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.55നാണ് എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിൻ പുറപ്പെടുന്നത്. പുലർച്ചെ ബംഗളൂരു സിറ്റിയിൽ എത്തിയിരുന്ന ഈ ട്രെയിൻ, യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. സിറ്റി സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾ ഒഴിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യാത്ര ചുരുക്കാൻ റെയിൽവേ ഏതാനും മാസം മുന്പു തീരുമാനിച്ചത്.
പുലർച്ചെ ബാനസവാടിയിൽ എത്തുന്ന ട്രെയിനിൽ ഇറങ്ങുന്ന യാത്രക്കാർക്കു നഗരത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തുന്നതിന് ആ സമയത്തു പാസഞ്ചർ ട്രെയിനുകളൊന്നും സിറ്റിയിലേക്കില്ല. രാത്രി സമയമായതിനാൽ 800-1000 രൂപ വരെ ടാക്സികൾക്കു നൽകിയാണു യാത്രക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നത്. കേരളത്തിൽനിന്നുള്ള ട്രെയിൻ നിരക്കിനേക്കാൾ അധികതുക നഗരത്തിലെ ടാക്സിക്കു നൽകേണ്ട സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു.
ഈ ട്രെയിൻ എറണാകുളത്തേക്കു തിരിക്കുന്നതു രാത്രി ഏഴിനാണ്. വൈകുന്നേരം ബംഗളൂരു നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്കിൽ ബാനസവാടിയിലേക്കെത്താൻ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. ബാനസവാടിയിൽനിന്നു ബംഗളൂരു സിറ്റിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കാക്കു ന്പോൾ എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിനിലെ യാത്രയ്ക്കു പകരം ബസുകളോ മറ്റു യാത്രാമാർഗങ്ങളോ ആണു ലാഭകരമെന്നു യാത്രക്കാർ പറയുന്നു.
എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിനും നിർദിഷ്ട കൊച്ചുവേളി- ബംഗളൂരു ട്രെയിനും ബാനസവാടിയിൽനിന്നു സിറ്റിയിലേക്കു നീട്ടണം, നിർത്തലാക്കിയ വേളാങ്കണ്ണി സ്പെഷൽ ട്രെയിനും രാമേശ്വരം ട്രെയിനും പുനരാരംഭിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചു റെയിൽവേ മന്ത്രിക്കും റെയിൽവേ അധികാരികൾക്കും നിവേദനം നൽകിയതായി ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു.
അതിനിടെ ഉടൻ സർവീസ് തുടങ്ങുമെന്നു റെയിൽവേ അറിയിച്ചിട്ടുള്ള കൊച്ചുവേളി-ബംഗളൂരു ട്രെയിനും ബാനസവാടി വരെ മാത്രമേ എത്തൂ എന്നറിയുന്നു. 2014ലെ റെയിൽവേ ബജറ്റിൽ അനുവദിച്ച ട്രെയിനാണിത്.
സിജോ പൈനാടത്ത്
ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.55നാണ് എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിൻ പുറപ്പെടുന്നത്. പുലർച്ചെ ബംഗളൂരു സിറ്റിയിൽ എത്തിയിരുന്ന ഈ ട്രെയിൻ, യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. സിറ്റി സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾ ഒഴിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യാത്ര ചുരുക്കാൻ റെയിൽവേ ഏതാനും മാസം മുന്പു തീരുമാനിച്ചത്.
പുലർച്ചെ ബാനസവാടിയിൽ എത്തുന്ന ട്രെയിനിൽ ഇറങ്ങുന്ന യാത്രക്കാർക്കു നഗരത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തുന്നതിന് ആ സമയത്തു പാസഞ്ചർ ട്രെയിനുകളൊന്നും സിറ്റിയിലേക്കില്ല. രാത്രി സമയമായതിനാൽ 800-1000 രൂപ വരെ ടാക്സികൾക്കു നൽകിയാണു യാത്രക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നത്. കേരളത്തിൽനിന്നുള്ള ട്രെയിൻ നിരക്കിനേക്കാൾ അധികതുക നഗരത്തിലെ ടാക്സിക്കു നൽകേണ്ട സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു.
ഈ ട്രെയിൻ എറണാകുളത്തേക്കു തിരിക്കുന്നതു രാത്രി ഏഴിനാണ്. വൈകുന്നേരം ബംഗളൂരു നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്കിൽ ബാനസവാടിയിലേക്കെത്താൻ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. ബാനസവാടിയിൽനിന്നു ബംഗളൂരു സിറ്റിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കാക്കു ന്പോൾ എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിനിലെ യാത്രയ്ക്കു പകരം ബസുകളോ മറ്റു യാത്രാമാർഗങ്ങളോ ആണു ലാഭകരമെന്നു യാത്രക്കാർ പറയുന്നു.
എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിനും നിർദിഷ്ട കൊച്ചുവേളി- ബംഗളൂരു ട്രെയിനും ബാനസവാടിയിൽനിന്നു സിറ്റിയിലേക്കു നീട്ടണം, നിർത്തലാക്കിയ വേളാങ്കണ്ണി സ്പെഷൽ ട്രെയിനും രാമേശ്വരം ട്രെയിനും പുനരാരംഭിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചു റെയിൽവേ മന്ത്രിക്കും റെയിൽവേ അധികാരികൾക്കും നിവേദനം നൽകിയതായി ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു.
അതിനിടെ ഉടൻ സർവീസ് തുടങ്ങുമെന്നു റെയിൽവേ അറിയിച്ചിട്ടുള്ള കൊച്ചുവേളി-ബംഗളൂരു ട്രെയിനും ബാനസവാടി വരെ മാത്രമേ എത്തൂ എന്നറിയുന്നു. 2014ലെ റെയിൽവേ ബജറ്റിൽ അനുവദിച്ച ട്രെയിനാണിത്.
സിജോ പൈനാടത്ത്