കൊച്ചി: അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും അഹിന്ദുക്കളെ ഈ പദവിയിൽ നിയമിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിൽ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് അഡ്വക്കറ്റ് ജനറൽ ഇക്കാര്യം ബോധിപ്പിച്ചത്.
ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു ദേവസ്വം ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിയമത്തിലെ 29 -ാം വകുപ്പിൽ ഭേദഗതി വരുത്തി ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണു ഹർജിയിൽ ആരോപിക്കുന്നത്. അഹിന്ദുക്കളെ നിയമിച്ചാൽ മതപരമായ പ്രവർത്തനങ്ങൾ ശരിയായി നടക്കില്ലെന്നും ആരോപിക്കുന്നു. ഹർജി ഈ മാസം 26നു വീണ്ടും പരിഗണിക്കും.
ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു ദേവസ്വം ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിയമത്തിലെ 29 -ാം വകുപ്പിൽ ഭേദഗതി വരുത്തി ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണു ഹർജിയിൽ ആരോപിക്കുന്നത്. അഹിന്ദുക്കളെ നിയമിച്ചാൽ മതപരമായ പ്രവർത്തനങ്ങൾ ശരിയായി നടക്കില്ലെന്നും ആരോപിക്കുന്നു. ഹർജി ഈ മാസം 26നു വീണ്ടും പരിഗണിക്കും.